അർച്ചന കണ്ണറവിള
പേയാട്: സെയിന്റ് ജൂഡ് ദേവാലയ തിരുനാളിനു തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 21 ഞായർ ഇടവക വികാരി ഫാ.ജോയി സാബു പതാക ഉയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. പതാക ഉയർത്തുന്നതിന്നു മുന്നോടിയായി പതാക പ്രയാണമുണ്ടായിരുന്നു. സെയിന്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ചു സെന്റ് ജൂഡ് ദേവാലയത്തിൽ അവസാനിക്കുന്ന രീതിയിലാണ് പതാക പ്രയാണം നടത്തപ്പെട്ടത്.
തുടർന്ന്, ദേവാലയാങ്കണത്തിൽ ആർട്ടിസ്റ് കോട്ടൂർ രഘു പണിത പിയാത്ത ആശീർവാദകർമം നടന്നു.
ഒക്ടോബർ 21 മുതൽ ഒക്ടോബർ 28 വരെയാണ് ഇടവക തിരുനാൾ ആഘോഷം.
ആഘോഷമായ തീർത്ഥാടന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് മോൺ. വി. പി.ജോസ് മുഖ്യ കാർമ്മികനും വചനപ്രഘോഷകൻ ഫാ.ബെനഡിക്ട് ജി. ഡേവിഡും ആയിരുന്നു.
രണ്ടാം ദിനമായ 22 തിങ്കൾ ദിവ്യബലിക്ക് മുഖ്യ കാർമ്മികൻ റവ. ഫാ.ക്ലിറ്റസ് വിൻസെന്റ്, തുടർന്ന് ‘ദൈവഅനുഭവ ധ്യാനം’. ധ്യാനം നയിക്കുന്നത് പരിത്രാണ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയത്തെ ഫാ. സോനു കുളത്തൂർ വി.സി.യും ടീം അഗങ്ങളുമാണ്.
ഒക്ടോബർ 22 മുതൽ 25 വ്യാഴം വരെയുള്ള ദിവസങ്ങളിൽ ദിവ്യബലിയും, ദൈവാനുഭവ ധ്യാനവും ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ ദിവ്യബലികൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ഫാ.ജോസഫ് ഷാജി, ഫാ.സ്റ്റാലിരാജ്, ഫാ.അനിൽ കുമാർ എന്നിവരാണ്.
ഒക്ടോബർ 26-നുള്ള ദിവ്യബലിക്ക് മുഖ്യകാർമ്മികൻ ഫാ.രാജേഷ് കുറിച്ചിയിലും വചനസന്ദേശം ഫാ. രതീഷ് മാർക്കോസും നൽകും. തുടർന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.
ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 8:00-ന് രോഗികൾക്കും പരേതാത്മാക്കൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയർപ്പിക്കുന്നത് ഫാ. രാഹുൽ ലാലാണ്.
വൈകുന്നേരം 4-ന് സന്ധ്യാവന്ദനത്തിന് മുഖ്യ കാർമ്മികൻ റവ. ഡോ. ക്രിസ്തുദാസ് തോംസണും, വചന പ്രഘോഷകൻ ഫാ. ജോസഫ് രാജേഷുമാണ്. തുടർന്ന്, വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷണം ഉണ്ടായിരിക്കും.
തിരുനാൾ മഹോത്സവ ദിവസമായ 28 ഞായർ ആഘോഷപരമായ സമൂഹ ദിവ്യബലിക്ക് കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ. റോബർട്ട് വിൻസെന്റ് മുഖ്യ കാർമികത്വംവഹിക്കും, ഫാ. ഷിബിൻ ബോസ്കോ വചനപ്രഘോഷണം നൽകും.
തുടർന്ന്, തിരുനാൾ പതാകയിറക്കോടും സ്‌നേഹവിരുന്നോടും കൂടി ഈവർഷത്തെ തിരുനാൾ സമാപിക്കും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.