
ജോസ് മാർട്ടിൻ
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ (പി.ഒ.സി.) യിൽ ഫെബ്രുവരി 1-ന് നടന്ന മൂന്നാമത് ചരിത്ര രചയിതാക്കളുടെ സമ്മേളനം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. ഏതൊരു സമൂഹത്തിന്റെയും തിരുശേഷിപ്പ് മുൻഗാമികൾ നിർവഹിച്ചു പോന്നിട്ടുള്ള പ്രവർത്തനങ്ങളുടെ ഇന്നത്തെ നേർക്കാഴ്‌ച്ചയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
കെ.എൽ.സി.എച്ച്.എ. പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൽ.സി.എച്ച്.എ. ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ സ്വാഗതം ആശംസിച്ചു. “ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ തിരുവിതാംകൂറിലെ പ്രേക്ഷിത താരകം” എന്ന എന്ന ചരിത്ര ഗ്രന്ഥം കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. തുടർന്ന്, അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വിജയപുരം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഡയറക്ടറും, കെ.ആർ.എൽ.സി.ബി.സി.ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറിയും, ചരിത്ര കാരനുമായ ഫാ. ഡോ. ആൻറണി ജോർജ് പാട്ടപ്പറമ്പിലിന് അന്തരിച്ച ഷെവലിയർ പ്രൊഫ. എബ്രഹാം അറയ്ക്കൽ മെമ്മോറിയൽ ചരിത്രഭൂഷൺ പുരസ്‌കാരവും, പ്രൊഫ.ഇഗ്നേഷ്യസ് ഗോൺസാൽവസ്, വിൽഫ്രഡ് പുല്ലുവിള, ജോർജ് ജെക്കോബി, മോൺ. ഫെർഡിനൻഡ് കായാവിൽ, ഫാ.ഡോ. വി. പി. ജോസഫ് വലിയവീട്ടിൽ, ഫാ.റൊമാൻസ് ആൻറണി, പീറ്റർ കുരിശിങ്കൽ, പി ദേവദാസ്, ഫാ. ജോർജ് അറയ്ക്കൽ, സ്റ്റാൻലി പാട്രിക്, സിസ്റ്റർ ഡോ.സൂസി കിണറ്റിങ്കൽ, എഫ്. ആൻറണി പുത്തൂർ ചാത്യാത്ത്, ഫാ.നെൽസൺ തൈപ്പറമ്പിൽ, രതീഷ് ഭജനമഠം, സിസ്റ്റർ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫർ മാളിയേക്കൽ, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിൾ, ഫാ. ജോഷി മുട്ടിക്കൽ എന്നിവർക്ക് ചരിത്രപ്രതിഭ അവാർഡും മാർഷൽ ഫ്രാങ്ക്, ആൻറണി ചടയംമുറി എന്നിവർക്ക് ചരിത്രബോധി അവാർഡുമാണ് നൽകി ആദരിച്ചത്.
ചരിത്രവസ്തുതകൾ ശേഖരിച്ച് ഇന്നിൻറെ കാഴ്ച്‌ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് ചരിത്രാവബോധത്തിന്റെ ശീലുകൾ പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാർക്കും ഉള്ളതെന്നും മൺമറഞ്ഞുപോയ ലത്തീൻ ചരിത്രകാരന്മാരുടെയും, സമുദായ പ്രവർത്തകരുടെയും സ്‌മരണയ്ക്കു വേണ്ടി അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സഹകരണത്തോടെ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാർക്ക് അവാർഡുകൾ നല്‌കി ആദരിക്കുവാൻ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ എടുത്ത തീരുമാനത്തെ ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പല ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ഭവനങ്ങളിലും അത്യപൂർവമായ ചരിത്ര ശേഖരം ഉണ്ടായിരുന്നുവെന്നും എന്നാൽ അവയുടെ പ്രാധാന്യം മനസിലാക്കാതെ കാലാന്തരത്തിൽ അവയിൽ പലതും കടലാസു വിലയ്ക്കു വില്ക്കുകയോ, കത്തിച്ചു കളയുകയോ പോലും ചെയ്‌തിട്ടുണ്ട് എന്നത് ദുഃഖകരമായകാര്യമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.