
ജോസ് മാർട്ടിൻ
ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി പൂളയെ ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാൻമാരുടെ സമ്മേളത്തിൽ വെച്ച് തെരഞ്ഞെടുത്തു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ സ്ഥാനത്താണ് ലത്തീൻ റീത്തിൽ നിന്നുള്ള കർദ്ദിനാൾ ഡോ.ആന്റണി പൂള തിരഞ്ഞെടുക്കപ്പെട്ടത്.
ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതാംഗങ്ങളായ ആരോഗ്യമ്മ-ആന്റണി ദമ്പതികളുടെ മകനായി 1961 നവംബർ 15-ന് ജനിച്ച അദ്ദേഹം പോലുരു, പ്രകാശം, കുറനൂൽ പരിഷത്ത്, സെന്റ് മേരിസ് എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും കൃഷ്ണദേവരായ കോളേജിൽനിന്ന് ബി. കോം ബിരുദവും കരസ്ഥമാക്കി. അതിനുശേഷമാണ് സെന്റ് പോൾ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. തുടർന്ന്, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിലും, തിയോളജിയിലും ബാച്ചിലർ ബിരുദങ്ങൾ കരസ്ഥമാക്കി.
1992 ഫെബ്രുവരി 20-ന് വൈദീകപട്ടം സ്വീകരിച്ച അദ്ദേഹത്തെ 2008-ൽ കുർനൂൽ രൂപതാധ്യക്ഷനായും 2020 നവംബർ 19 -ന് ഹൈദരാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായും 2022 ഓഗസ്റ്റ് 27-ന് കർദ്ദിനാളായും പരിശുദ്ധ പിതാവിനാൽ നിയമിതനായി. ഭാരത കത്തോലിക്കാ സഭയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി കർദ്ദിനാളാൾ സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ഡോ.ആന്റണി പൂള.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.