
ജോസ് മാർട്ടിൻ
ബാംഗ്ലൂർ: ഗോവ ദാമൻ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും സി.സി.ബി.ഐ. പ്രസിഡന്റും ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസുമായ ഫിലിപ്പുനേരി ഫെറേറോ (69), ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണീ പൂല (60) എന്നിവരെ കർദിനാളുമാരായി ഉയർത്തുമെന്ന് ഫ്രാൻസിസ് പാപ്പ 29 മെയ് 2022-ന് പ്രഖ്യാപിച്ചു. സ്ഥാനരോഹണം 2022 ആഗസ്റ്റ് 27 ശനിയാഴ്ച്ച നടക്കുമെന്ന് സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു.
1961നവംബർ 15-ന് ആന്ധ്രാപ്രദേശിലെ ചിന്ധുക്കൂറിൽ ജനിച്ച ആർച്ച്ബിഷപ്പ് അന്തോണീ പൂല കുർണൂൽ മൈനർ സെമിനാരി, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദീകപഠനം പൂർത്തിയാക്കി, 1992 ഫെബ്രുവരി 20-ന് തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 46-ാം വയസ്സിൽ 2008 ഫെബ്രുവരി 8-ന് കുർണൂൽ ബിഷപ്പായി നിയമിതനായി. പിന്നീട്, 59-ാം വയസ്സിൽ 2020 നവംബർ 19-ന് ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ ഹൈദരാബാദ് അതിരൂപതയുടെ പതിനൊന്നാമത് ആർച്ച്ബിഷപ്പായി നിയമിച്ചു.
1953 ജനുവരി 20-ന് ഗോവയിലെ അൽഡോണയിൽ ജനിച്ച ആർച്ച് ബിഷപ്പ് ഫിലിപ്പുനേറി ഫെറേറോ 1979 ഒക്ടോബർ 28-ന് തിരുപ്പട്ടം സ്വീകരിച്ചു. 1993 ഡിസംബർ 20-ന് നാൽപ്പതാം വയസ്സിൽ ഗോവ-ദാമൻ അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. പിന്നീട്, 1994 ഏപ്രിൽ 10-ന് ബിഷപ്പായി നിയമിതനായ ഇദ്ദേഹത്തെ 2003 ഡിസംബർ 12-ന് ഗോവ ദാമൻ മെട്രോപൊളിറ്റൻ ബിഷപ്പായും 2004 മാർച്ച് 21-ന് ആർച്ച് ബിഷപ്പായും, ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസായും നിയമിച്ചു. സി.സി.ബി.ഐ.യുടെയും സി.ബി.സി.ഐ.യുടെയും വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.
ആഗോള സഭക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുപത് പുതിയ കർദിനാൾമാരെയാണ് പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.