
ജോസ് മാർട്ടിൻ
പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച് പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. അതോടൊപ്പം ‘അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും’ എന്ന വിഷയത്തില്‍ നാഷണല്‍ കണ്‍വന്‍ഷനും നടന്നു. പ്രസ്തുത പരിപാടിയിൽ അമരാവതി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ വച്ച് റഷേല്‍ ബ്രട്‌നി ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ലിസമി സിഎംസി, ഫാ. കെറൂബിം ടിര്‍ക്കെ, ഫാ. ആന്റണി ചാരങ്ങാട്ട് എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കൂടാതെ, അംഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗ്രന്ഥരചന നടത്തിവരെയും ആദരിച്ചു. മാര്‍ഷല്‍ ഫ്രാങ്ക് (കൊല്ലം) ബേബിച്ചന്‍ എര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി) ഡോ. സജിത്ത് സിറിയക്ക് (മുംബൈ) ഫാ. ജോ. എറുപ്പക്കാട്ട് (പൂനെ) ഇരുദയ ജ്യോതി എസ്‌ജെ എന്നിവരാണ് ആദരിക്കപ്പെട്ടത്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് വിഷയ ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു. രാജ്യത്തെ നാലോ അഞ്ചോ മേഖലകളായി തിരിച്ച് പരിശീലന പരിപാടികള്‍ നടത്താനും തീരുമാനിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.