
ജോസ് മാർട്ടിൻ
ആലപ്പുഴ: ഇന്ത്യയിലെ പ്രഥമ തദ്ദേശിയ വേദസാക്ഷിയും അൽമായ വിശുദ്ധനുമായ ദേവസഹായത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്മരണ്ണിയരായ വ്യക്തികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നാമകരണ നടപടികൾ, രചനകൾ, കാവ്യങ്ങൾ, ജെസ്യൂട്ട് നേമം മിഷൻ എന്നിവ ഉൾകൊള്ളിച്ച് രതീഷ് ഭജനമഠം രചിച്ച ‘സഹന വഴിയിൽ’ (വി. ദേവസഹായം – സ്മരണ്ണിയ വ്യക്തികളും തീർത്ഥാടന കേന്ദ്രങ്ങളും) എന്ന ചരിത്ര ഗ്രന്ഥം 2023 സെപ്റ്റംബർ 10 – ഞായറഴ്ച്ച വൈകിട്ട് നാലിന് ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണിമാതാപള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. മരിയൻ ജോസ് പെരേര ഭാരത സഭാ ചരിത്രകാരൻ ഷെവലിയർ പ്രൊഫ.എബ്രഹാം അറയ്ക്കലിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കൃപാസനം ഡയറക്ടർ ഫാ. ഡോ. വി. പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ പി.ആർ.ഒ. ഫാ.അഡ്വ.സേവ്യർ കുടിയാംശ്ശേരിയിൽ മുഖ്യപ്രഭാഷണവും ഇഗ്നേഷ്യസ് തോമസ് പുസ്തക പരിചയവും മാർഷൽ ഫ്രാങ്ക്, ആന്റണി പുത്തൂർ, കെ.സി. സേവ്യർകുട്ടി, അഡ്വ. ഷാർൻ സന്ധ്യാവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
രാവിലെ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം പിതാവും, ഇടവക വികാരി ജോബിൻ പനക്കലും ചേർന്ന് പൊന്നാട അണിയിച്ച് രതീഷിനെ ആദരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.