
ജോസ് മാർട്ടിൻ
കൊച്ചി: ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ 19-ാമത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപിച്ചു. വരാപ്പുഴ അതിരുപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മീകത്വത്തിൽ അർപ്പിച്ച സമൂഹ ദിവ്യബലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ചരിത്രം:
1524 – ൽ പോർച്ചുഗീസുകാരാണ് വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്.
1676 ലെ – വെള്ളപ്പൊക്കത്തിൽ പള്ളി തകരുകയും അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വിമോചന നാഥയുടെ (Our Lady Of Ransom) ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. അന്ന് കൊച്ചി ദിവാനായിരുന്ന രാമൻ പാലിയത്തച്ചൻ ഈ ചിത്രം കായലിൽ നിന്ന് വീണ്ടെടുത്ത് പള്ളിയധികാരികളെ ഏൽപ്പിച്ചു. പുതിയ പള്ളി പണിയുന്നതിനായി സ്ഥലവും ദിവാൻ ദാനമായി നൽകി. തുടർന്ന് വിമോചനനാഥയുടെ നാമത്തിൽ പുതിയ ദേവാലയം സ്ഥാപിക്കുകയും വീണ്ടെടുത്ത മാതാവിന്റെ ചിത്രം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം 1888 സെപ്റ്റംബർ 23ന് – ലീയോ13 ആം പാപ്പ Altare Previlegiatum in Perpetuum Consessum എന്ന പദവി നൽകി ഇവിടെ ദിവ്യബലിയിൽ സംബന്ധിച്ചു പ്രാർഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും
1951-ൽ ഭാരതസർക്കാർ വല്ലാർപാടം പള്ളിയെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കേരളാ സർക്കാർ 2002 ൽ പള്ളിയെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തി. തുടർന്ന് 2004 സെപ്റ്റംബർ 12ന് – ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിസംബർ 1 ന് – ജോൺപോൾ രണ്ടാമൻ പാപ്പ പള്ളിക്ക് ബസിലിക്ക പദവി നൽകി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.