
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനവും ബെല്‍ജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് പാപ്പായും, ബെല്‍ജിയം രാജകുടുംബവുമായുള്ള കൂടിക്കാഴ്ച നടന്നു .
വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ബെല്‍ജിയം രാജാവ് ഫിലിപ്, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി രാജ്ഞി മത്തില്‍ദ് എന്നിവരെ അപ്പസ്തോലിക കൊട്ടാരത്തില്‍ സ്വീകരിച്ച പാപ്പാ ഇരുവരുമായും ഏതാണ്ട് ഇരുപത് മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിലേര്‍പ്പെട്ടു.
പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി, ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും രാജകുടുംബവുമായി ചര്‍ച്ച നടത്തി.
പാപ്പായുമായുള്ള സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങളും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു.
ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ച് നടന്ന സംഭാഷണത്തില്‍, ആഫ്രിക്ക നേരിടുന്ന പ്രശ്നങ്ങള്‍, ഉക്രൈനിലെ യുദ്ധം, ജനതകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും പരാമര്‍ശിക്കപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.