
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന മധ്യേ, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ്പ് അന്തോണിസാമി സവരിമുത്തു എന്നിവര്‍ക്ക് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പലിയം കൈമാറി .
മെട്രോപൊളിറ്റന്‍ അധികാരത്തിന്‍റെയും മാര്‍പ്പാപ്പയുമായുള്ള കൂട്ടായ്മയുടെയും പുരാതന പ്രതീകമായ പലിയം ഇരുവരും ഔദ്യോഗികമായി സ്വീകരിച്ചു.സഭയുടെ രണ്ട് പ്രധാന അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും ആദരിക്കുന്ന തിരുനാള്‍ ദിനത്തിലാണ് പലിയം നല്‍കുന്ന ചടങ്ങ് നടക്കുക. പുതുയതായി നിയമിതരാകുന്ന മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് നല്‍കപ്പെടുന്ന പലിയം, അവരുടെ സഭാ പ്രവിശ്യകള്‍ക്കുള്ളിലെ അജപാലനപരമായ ഉത്തരവാദിത്തത്തെയും റോമിലെ പാപ്പയുമായുള്ള അവരുടെ അടുത്ത കൂട്ടായ്മയെയുമാണ് സൂചിപ്പിക്കുന്നത്.വെളുത്ത കമ്പിളി നൂലുകൊണ്ട് നിര്‍മ്മിച്ചതും ആറ് കറുത്ത കുരിശുകളാല്‍ അലങ്കരിച്ചതുമായ പാലിയം, ഒരു മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രവിശ്യയ്ക്കുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ തോളിലുടനീളമാണ് ധരിക്കുന്നത്. ഇത് നല്ല ഇടയന്‍റെ അജപാലന പദവിയെയും, തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ആട്ടിന്‍കൂട്ടത്തോടുള്ള പരിചരണത്തെയും, പാപ്പയോടും ആഗോള സഭയോടുമുള്ള ഐക്യത്തെയുമാണ് പ്രതീകവല്‍ക്കരിക്കുന്നത്.
കൊല്‍ക്കത്ത, മധുര അതിരൂപതകളിലെ വിശ്വാസികള്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു; തങ്ങളുടെ ഇടയന്മാര്‍ വിശ്വാസത്തോടും ജ്ഞാനത്തോടും അജപാലനപരമായ സ്നേഹത്തോടും കൂടെ പ്രാദേശിക സഭകളെ തുടര്‍ന്നും നയിക്കാന്‍ ദൈവാനുഗ്രഹം തേടി പ്രാര്‍ത്ഥിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
This website uses cookies.