
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല. വ്യാഴാഴ്ച നടക്കുന്ന ദിവ്യകാരുണ്യ തിരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ്-19 മഹാമാരി വ്യാപനം തടയുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശ്വസികളുടെ എണ്ണം വളരെ പരിമിതപ്പെടുത്തി, പ്രദക്ഷിണമൊന്നുമില്ലാതെയാണ് ആരാധന തിരുകര്‍മ്മങ്ങള്‍ നടന്നത്.
വിവിധ വര്‍ഷങ്ങളായി ദിവ്യകാരുണ്യത്തിന്‍റെ തിരുനാളില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ പേപ്പല്‍ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വരുന്ന പാരമ്പര്യം നിലനിര്‍ത്തിയിരുന്ന പാപ്പാ, അവിടെ നിന്ന് റോമിലെ മരിയന്‍ ബസിലിക്കയിലേക്കു (മേരി മേജര്‍) നടത്തുന്ന പ്രദക്ഷിണത്തിലും വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.
കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലെ ദിവ്യകാരുണ്യ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, റോമിന് ചുറ്റുമുള്ള വിവിധ ഇടവകകളിലും പ്രദേശങ്ങളിലും ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഈ പാരമ്പര്യം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പകര്‍ച്ചവ്യാധി മൂലം പ്രദക്ഷിണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വളരെ പരിമിതമായ എണ്ണത്തിലുള്ള വിശ്വാസികളുമായാണ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചിരുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.