
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല. വ്യാഴാഴ്ച നടക്കുന്ന ദിവ്യകാരുണ്യ തിരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ്-19 മഹാമാരി വ്യാപനം തടയുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശ്വസികളുടെ എണ്ണം വളരെ പരിമിതപ്പെടുത്തി, പ്രദക്ഷിണമൊന്നുമില്ലാതെയാണ് ആരാധന തിരുകര്‍മ്മങ്ങള്‍ നടന്നത്.
വിവിധ വര്‍ഷങ്ങളായി ദിവ്യകാരുണ്യത്തിന്‍റെ തിരുനാളില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ പേപ്പല്‍ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വരുന്ന പാരമ്പര്യം നിലനിര്‍ത്തിയിരുന്ന പാപ്പാ, അവിടെ നിന്ന് റോമിലെ മരിയന്‍ ബസിലിക്കയിലേക്കു (മേരി മേജര്‍) നടത്തുന്ന പ്രദക്ഷിണത്തിലും വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.
കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലെ ദിവ്യകാരുണ്യ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, റോമിന് ചുറ്റുമുള്ള വിവിധ ഇടവകകളിലും പ്രദേശങ്ങളിലും ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഈ പാരമ്പര്യം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പകര്‍ച്ചവ്യാധി മൂലം പ്രദക്ഷിണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വളരെ പരിമിതമായ എണ്ണത്തിലുള്ള വിശ്വാസികളുമായാണ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചിരുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.