Vatican

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

മെട്രോപൊളിറ്റന്‍ അധികാരത്തിന്‍റെയും മാര്‍പ്പാപ്പയുമായുള്ള  കൂട്ടായ്മയുടെയും പുരാതന പ്രതീകമായ പലിയം ഇരുവരും ഔദ്യോഗികമായി സ്വീകരിച്ചു

 

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന മധ്യേ, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ്പ് അന്തോണിസാമി സവരിമുത്തു എന്നിവര്‍ക്ക് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പലിയം കൈമാറി .

മെട്രോപൊളിറ്റന്‍ അധികാരത്തിന്‍റെയും മാര്‍പ്പാപ്പയുമായുള്ള  കൂട്ടായ്മയുടെയും പുരാതന പ്രതീകമായ പലിയം ഇരുവരും ഔദ്യോഗികമായി സ്വീകരിച്ചു.സഭയുടെ രണ്ട് പ്രധാന അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും ആദരിക്കുന്ന തിരുനാള്‍ ദിനത്തിലാണ് പലിയം നല്‍കുന്ന ചടങ്ങ് നടക്കുക. പുതുയതായി നിയമിതരാകുന്ന മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് നല്‍കപ്പെടുന്ന പലിയം, അവരുടെ സഭാ പ്രവിശ്യകള്‍ക്കുള്ളിലെ  അജപാലനപരമായ ഉത്തരവാദിത്തത്തെയും റോമിലെ പാപ്പയുമായുള്ള അവരുടെ അടുത്ത കൂട്ടായ്മയെയുമാണ് സൂചിപ്പിക്കുന്നത്.വെളുത്ത കമ്പിളി നൂലുകൊണ്ട് നിര്‍മ്മിച്ചതും ആറ് കറുത്ത കുരിശുകളാല്‍ അലങ്കരിച്ചതുമായ പാലിയം, ഒരു മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രവിശ്യയ്ക്കുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ തോളിലുടനീളമാണ് ധരിക്കുന്നത്. ഇത് നല്ല ഇടയന്‍റെ അജപാലന പദവിയെയും, തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ആട്ടിന്‍കൂട്ടത്തോടുള്ള പരിചരണത്തെയും, പാപ്പയോടും ആഗോള സഭയോടുമുള്ള ഐക്യത്തെയുമാണ് പ്രതീകവല്‍ക്കരിക്കുന്നത്.

കൊല്‍ക്കത്ത, മധുര അതിരൂപതകളിലെ വിശ്വാസികള്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു; തങ്ങളുടെ ഇടയന്മാര്‍ വിശ്വാസത്തോടും ജ്ഞാനത്തോടും അജപാലനപരമായ സ്നേഹത്തോടും കൂടെ പ്രാദേശിക സഭകളെ തുടര്‍ന്നും നയിക്കാന്‍ ദൈവാനുഗ്രഹം തേടി പ്രാര്‍ത്ഥിച്ചു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker