
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തത്തംപള്ളി വേളാങ്കണ്ണിമാതാ പള്ളിയിൽ സെപ്റ്റംബർ നാലിന് ആരംഭിച്ച പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന് ഇന്ന് സമാപനമാവും. സെപ്റ്റംബർ എട്ട് വൈകിട്ട് നാലിനുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ക്രിസ്റ്റഫർ എം. അർത്ഥശ്ശേരിൽ മുഖ്യകർമികത്വവും ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ വചനസന്ദേശവും നൽകും. ഫാ. തോബിയാസ് തെക്കെപാലയ്ക്കൽ, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ, ഫാ. സോളമൻ അരേശ്ശേരിൽ എന്നിവർ സഹകാർമികരാകും. തുടർന്ന്, ആഘോഷമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടാകും.
ഇടവക വികാരി ഫാ. ജോബിൻ ജോസഫ് പനയ്‌ക്കലിന്റെ സാന്നിധ്യത്തിൽ ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിലായിരുന്നു തിരുനാൾ കൊടി ആശീർവദിച്ചുയർത്തിയത്. തുടർന്ന്, നടന്ന ദിവ്യബലിയിൽ മോൺ. ജോയ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കുകയും, ഫാ. ഡാർവിൻ ഇരേശ്ശേരിൽ വചനസന്ദേശം നൽകുകയും ചെയ്തിരുന്നു.
തിരുനാൾ ദിനങ്ങളായ സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച ദിവ്യബലിയിൽ ഫാ ആന്റണി കട്ടിക്കാട് മുഖ്യകർമികത്വവും ഫാ. ക്ലീറ്റസ് കാരക്കാട്ട് വചനസന്ദേശവും നൽകി. ആറാം തീയതി ബുധനാഴ്ച ദിവ്യബലിയിൽ ഫാ. ജോൺ ബ്രിട്ടോ ഒ.എഫ്.എം. മുഖ്യകർമികത്വവും ഫാ. സെലസ്റ്റിൻ പുത്തൻപുരക്കൽ വചനസന്ദേശം നൽകി. ഇന്നലെ, ഏഴാം തീയതി വൈകിട്ട് സീറോ മലബാർ ക്രമത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫാ. തോമസ് രാജേഷ് മാളിയേക്കൽ മുഖ്യകർമികത്വവും ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ വചനസന്ദേശവും നൽകിയിരുന്നു.
തിരുനാൾ പ്രസുദേന്തിമാർക്ക് ഇത്തവണ സമ്മാനമായി നൽകുന്നത് ആദ്ധ്യാത്മിക പുസ്തകങ്ങൾ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.