
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ഫെറോന ദേവാലയ തിരുനാളിന് വെളളിയാഴ്‌ച തുടക്കമാവും. വൈകിട്ട് 6- ന് ഇടവക വികാരി ഫാ.ജോയിമത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.
കൊടയേറ്റിന് മുന്നോടിയായി നടക്കുന്ന മത സൗഹാർദ സമ്മേളനം എം. വിൻസെന്റ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. ആരാധനാ കമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ, കോട്ടയം തിര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി മോഹനൻ തമ്പി, ഇമാം പാച്ചല്ലൂർ അബ്‌ദുൾ സലീം മൗലവി തുടങ്ങിയവർ പ്രസംഗിക്കും.
തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജിയൻ കോ ഓഡിനേറ്റർ മോൺ.വി.പി. ജോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് വചന പ്രഘോഷണം നടത്തും.
തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, ഡോ. നിക്‌സൺരാജ്, ഫാ. എസ്. എം അനിൽകുമാർ, ഡോ. ക്രിസ്‌തുദാസ് തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്, ഫാ. വൽസലൻ ജോസ്, ഡോ. ആർ. പി. വിൻസെന്റ് തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.
മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, 27-ന് വൈകിട്ട് ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച രാവിലെ 9.30-ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള സമൂഹ ദിവ്യബലിയിൽ ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണം നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.