
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത് ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി.
ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്തു.
വിശ്വാത്തിന്റെ കാര്യത്തിൽ തണുപ്പൻ നിപാട് ശരിയല്ലെന്ന് ബിഷപ് പറഞ്ഞു. സഭയുടെ വിശുദ്ധീകരണം വിശ്വാസികളുടെ കൂട്ടായ ലക്ഷ്യമായി മാറണം, വിശ്വാസികൾ തീഷ്‌ണമായി ജ്വലിക്കുമ്പോഴാണ് സഭ വിശ്വാസചൈതന്യത്തിൽ വളരുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞേലും സംഘവുമാണ് 5 ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഇന്ന് വൈകുന്നേരം കൺവെൻഷന് മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും.
നാളെ വൈകുന്നേരം നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിനും, വെളളിയാഴ്‌ച കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിന്‍സെന്റ് കെ. പീറ്ററും, ശനിയാഴ്‌ച നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസും ദിവ്യബലിക്ക് മുഖ്യ കാർമ്മികരാവും. സമാപന ദിനത്തിൽ നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാവും .
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.