
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ സെട്രല്‍ കൗണ്‍സിലിന്റെ 24- ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വാര്‍ഷികാഘോഷം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായാണ് കഴിഞ്ഞ 24 വര്‍ഷങ്ങളായി വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.റോബിന്‍ സെല്‍വരാജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, ഫാ.ജോര്‍ജ്ജ് മച്ചിക്കുഴി, സിസ്റ്റര്‍ മേബല്‍ സുനി, പ്രേമകുമാര്‍, പി.സി.വിജയകുര്‍, ജറാള്‍ഡ് ജെ.എം., ആത്മീയ ഉപദേഷ്ടാവ് ഫാ.എസ്.എം.അനില്‍കുമാര്‍, അനില്‍ ആന്റെണി, സെബാസ്റ്റ്യന്‍ ഫിലിപ്പ്, ബിനു ജോണ്‍, ഡി.ഫ്രാന്‍സിസ്, ഫ്രാന്‍സിസ് സുഗതന്‍, ജി.നേശന്‍, ജോജി ടെന്നിസണ്‍, ഷാജി ബോസ്കോ, ഫിലോമിന, വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായവും വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്കുളള അനുമോദനവും ഉണ്ടായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.