
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആത്‌മീയ പ്രവര്‍ത്തനങ്ങളിലും അതിൽനിന്നും ഉൾക്കൊള്ളുന്ന പ്രേരണയാൽ സാമൂഹ്യ പ്രവർത്തനങ്ങളിലും നെയ്യാറ്റിന്‍കര രൂപത മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. ജർമ്മനിയിലെ കര്‍ദിനാളിന് നെയ്യാറ്റിന്‍കര രൂപത നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.
പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ രൂപതയില്‍ നടക്കുന്നുണ്ട്. ജര്‍മ്മനിയുടെ സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ അത്‌മിയ പ്രവര്‍ത്തനങ്ങളില്‍ തെക്കെ ഇന്ത്യയിലെ രൂപതകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിക്കൊപ്പം കൊളോണ്‍ രൂപതയിലെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരായ ഡോ. റുഡേള്‍ഫ് ബാഹര്‍, നദീന്‍ അമ്മന്‍ തുടങ്ങിയവരും ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നു.
ബിഷപ്‌സ് ഹൗസിന് മുന്നില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസും കര്‍ദിനാളിനെ സ്വീകരിച്ചു. ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ എപ്പിസ്‌ക്കോപ്പല്‍ വികാരിമാരായ മോണ്‍. റൂഫസ് പയസ്‌ലിന്‍, മോൺ. വിന്‍സെന്റ് കെ. പീറ്റര്‍, ഡോ. ഗ്രിഗറി ആര്‍.ബി., കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ നടന്ന പ്രാർത്ഥനക്ക് കര്‍ദിനാള്‍ നേതൃത്വം നല്‍കി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.