
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആത്‌മീയ പ്രവര്‍ത്തനങ്ങളിലും അതിൽനിന്നും ഉൾക്കൊള്ളുന്ന പ്രേരണയാൽ സാമൂഹ്യ പ്രവർത്തനങ്ങളിലും നെയ്യാറ്റിന്‍കര രൂപത മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. ജർമ്മനിയിലെ കര്‍ദിനാളിന് നെയ്യാറ്റിന്‍കര രൂപത നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.
പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ രൂപതയില്‍ നടക്കുന്നുണ്ട്. ജര്‍മ്മനിയുടെ സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ അത്‌മിയ പ്രവര്‍ത്തനങ്ങളില്‍ തെക്കെ ഇന്ത്യയിലെ രൂപതകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിക്കൊപ്പം കൊളോണ്‍ രൂപതയിലെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരായ ഡോ. റുഡേള്‍ഫ് ബാഹര്‍, നദീന്‍ അമ്മന്‍ തുടങ്ങിയവരും ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നു.
ബിഷപ്‌സ് ഹൗസിന് മുന്നില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസും കര്‍ദിനാളിനെ സ്വീകരിച്ചു. ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ എപ്പിസ്‌ക്കോപ്പല്‍ വികാരിമാരായ മോണ്‍. റൂഫസ് പയസ്‌ലിന്‍, മോൺ. വിന്‍സെന്റ് കെ. പീറ്റര്‍, ഡോ. ഗ്രിഗറി ആര്‍.ബി., കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ നടന്ന പ്രാർത്ഥനക്ക് കര്‍ദിനാള്‍ നേതൃത്വം നല്‍കി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.