
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത 10000 face മാസ്കുകളും, 1000 കുപ്പി സാനിട്ടയിസറുകളും ഡെപ്യൂട്ടി കളക്ടർ വി.ആർ.വിനോദിന് കൈമാറി. പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായാണ് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും, രൂപതാ ടെമ്പറാലിറ്റിയുടെ ചുമതലയുള്ള മോൺ.അൽഫോൻസ് ലിഗോരിയും, പ്രൊക്യുറേറ്റർ ഫാ.ക്രിസ്റ്റഫറും ചേർന്ന് ഫേസ് മാസ്കുകളും സാനിട്ടയിസറുകളും കൈമാറിയത്.
ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത ലോക്ഡൗണില്‍ കഴിയുന്ന നിര്‍ദ്ദനരായവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി’യുമായി കൈകോര്‍ത്തുകൊണ്ട് നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസസഭ ഉള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കായി ഭക്ഷണ സാധനങ്ങളും പലവെജ്ഞനവും വിതരണം ചെയ്തിരുന്നു. കൂടാതെ, നിംസ് മെഡിസിറ്റിയുമായി ചേർന്ന്, വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിന്റെ നേതൃത്വത്തിൽ 501 മുട്ടകൾ വിതരണം ചെയ്തിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ ഇടവകാതല പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെയും വികാരി ജനറലിന്റെ നേതൃത്വത്തിലുമാണ് നടപ്പിലാക്കിവരുന്നത്. ഓരോ ഇടവകകളിലെയും ആത്മീയ-സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളെ ഏകോവിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും, സർക്കാരിനോട് ചേർന്ന്, നെയ്യാറ്റിൻകര രൂപത വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ അറിയിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.