
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും ആനപ്പാറ ഇടവക വികാരിയും രൂപത അജപാലന സമിതി ഡയറക്ടറുമായ ഫാ.ജോയിസാബുവിന്റെ പിതാവ് രാമപുരം കോഴോട് കുഴിവിളാകത്ത് വീട്ടിൽ ശ്രീ.യോഹന്നാൻ നിര്യാതനായി, 84 വയസായിരുന്നു. ഇന്ന് (21 Sep 2022) രാവിലെ 3 മണിക്കായിരുന്നു അന്ത്യം. വാർദ്ധക്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻമ്പ് വരെ അതിരാവിലെ 3 മണിക്ക് എഴുന്നേറ്റ് കരുണക്കൊന്തയും ജപമാലയും തിരുഹൃദയകൊന്തയും ചൊല്ലുന്ന സമയമായിരുന്നു മരണം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് ഇടവക ദേവാലയമായ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിൽ നടക്കും.
ഓലിക്കോട് ക്രിസ്തുരാജാ ദേവാലയത്തിലെ മുൻ ഉപദേശിയാണ്. 2000-ൽ ഓലിക്കോട് ക്രിസ്തുരാജാ ദേവാലയം സ്ഥാപിതമായതുമുതൽ 2018-ൽ ആരോഗ്യം മോശമാകുന്നതുവരെ അദ്ദേഹം ദേവാലയത്തിലെ ഉപദേശിയായി വ്യത്യസ്ത ഇടവക വികാരിമാർക്ക് കീഴിൽ വിശ്വസ്തതയോടെ സേവനം ചെയ്തു.
ഉപദേശി എന്ന നിലയിൽ തന്നിൽ അർപ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്ന ഉപദേശി ജപമാല പ്രാർത്ഥനയോട് പ്രകടിപ്പിച്ചിരുന്ന ആഴമായ ഭക്തി വിശ്വാസികൾക്ക് വലിയ പ്രചോദനമായിരുന്നു. രോഗീസന്ദർശനത്തിലൂടെയും തുടങ്ങിയവയിലൂടെ ഇടവക മക്കൾക്ക് യേശുവിനെ പകർന്നു കൊടുക്കുന്നതിൽ തീക്ഷണമതിയായിരുന്നു അദ്ദേഹം. ഓലിക്കോട് ദേവാലയത്തിൽ ദൈനംദിന ദിവ്യബലിയിൽ പങ്കെടുത്ത്, ഇടവക വികാരിമാരോടൊപ്പം ചേർന്ന് വിശ്വാസ പ്രചരണത്തിൽ അക്ഷീണം പ്രവർത്തിച്ചിരുന്നു.
സേവ്യർ-അന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനായി 1939-ലായിരുന്നു ജനനം. സാവിത്രിയാണ് ഭാര്യ. മക്കൾ: ഫാ.ജോയിസാബു വൈ. (രൂപതാ വൈദീകൻ); അനിൽ വൈ. (ജൂനിയർ സൂപ്രണ്ട് വനിതാകമ്മീഷൻ); മിനിമോൾ. മരുമക്കൾ: ജിനീഷ്, സുവില.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.