
ജോസ് മാർട്ടിൻ
കാർമൽഗിരി/ആലുവ: കേരളത്തിലെ ലത്തീൻ സഭ നവോത്ഥാന മുന്നേറ്റത്തിന് നല്കിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണമെന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഗവൺമെന്റിനോടാവശ്യപ്പെട്ടു. കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി.
പൊതു വിദ്യാഭ്യാസത്തിന് കേരളത്തിൽ സമാരംഭം കുറിച്ച മിഷനറിമാരുടെ സംഭാവനകൾ തുടങ്ങി സ്വാതന്ത്ര മലയാള ഗദ്യത്തിന്റെ ആദിരൂപമായ ഉദയം പേരൂർ സൂനഹദോസിന്റെ കനോനകൾ, മലയാളം ആദ്യമായി അച്ചടിച്ചുവന്ന ഹോർത്തുസ് മലബാറിക്കൂസ്, സ്വാതന്ത്ര്യ സമര സേനാനി ആനി മസ്ക്രീൻ, ചവിട്ടു നാടകം, മലയാള ക്രിസ്തീയ കാവ്യമായ പുത്തൻപാന, മലയാള ഭാഷയിലെ പ്രഥമ മുദ്രിത ഗ്രന്ഥമായ ‘സംക്ഷേപവേദാർത്ഥം മലയാളത്തിലെ ആദ്യ ഗദ്യവ്യാകരണ ഗ്രന്ഥവും പ്രഥമ മലയാള നിഘണ്ടുക്കളും, പള്ളിക്കൊപ്പം പള്ളിക്കൂടം ‘വിദ്യാഭ്യാസ വിപ്ലവം’ തുടങ്ങി കേരള നവോത്ഥാനത്തിന് കാരണമായ ലത്തീൻ സഭയുടെ പന്ത്രണ്ടോളം സംഭാവനകൾ പാഠപുസ്തകത്തിൽ ഉൾപ്പെ ടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായി കെ.ആർ.എൽ.സി.ബി.സി. കമ്മിഷൻ ഫോർ ഹെറിറ്റേജ് സെക്രട്ടറി റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.