
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭംകുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍ ഇമ്മാനുവല്‍ കേളേജില്‍ സമാപനം. രൂപതയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും ആരംഭിച്ച് ബി.സി.സി.കളിലേക്കും തുടര്‍ന്ന് ഇടവകാ തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡല്‍ പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്.
കത്തോലിക്കാ സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ ആരംഭം ക്കുറിച്ച സിനഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായി നെയ്യാറ്റിൻകര രൂപതാ സിനഡും. ഇന്ന് രാവിലെ രൂപതാ ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്താദാസ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റര്‍ മോണ്‍.വിപി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റര്‍ മോണ്‍.റൂഫസ്പയസലിന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കുടുബസിനഡ് മുതല്‍ ഇടവകാ സിനഡുവരെ വിവിധ ദേവാലയങ്ങില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ നേശന്‍ ആറ്റുപുറം അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയ്ക്ക് മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ മോഡറേറ്ററായി.
നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊൻമുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രൂപതാ സിനഡില്‍ നിന്ന് രൂപംകൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആര്‍.എല്‍.സി.സി.യ്ക്ക് കൈമാറുകയും, അവിടെനിന്ന് ഇന്ത്യന്‍ സിനഡിലേയ്ക്കും, ഭൂഖണ്ഡ സിനഡിലേയ്ക്കും അവിടെനിന്ന് ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ആഗോള സഭാ സിനഡിന് കൈമാറുകയും ചെയ്യും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.