
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം. ഞായറാഴ്‌ച വൈകിട്ട് നടന്ന പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ ജുഡിഷ്യൽ വികാർ ഡോ. ഗ്ലാഡിൻ അലക്‌സ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോയി മത്യാസ് സഹകാര്‍മ്മികനായി. ക്‌ടാരക്കുഴി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോർജ്ജ്‌കുട്ടി വചന സന്ദേശം നൽകി.
ഇന്നലെ വെകിട്ട് നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ അൽമ്മായ കമ്മിഷൻ ഡയറക്‌ടർ ഫാ. എസ്.എം. അനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഈഴക്കോട് സെന്റ് ലിയോ പോൾഡ് വികാരി ഫാ. എ.എസ്. പോൾ വചന സന്ദേശം നൽകി.
നാളെ രാവിലെ 10.30-ന് നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. വൈകുന്നേരം 4 മണിക്ക് ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് നേതൃത്വം നൽകും.
വൈകിട്ട് 6.30-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കുന്നു.
തിരുനാൾ സമാപന ദിനമായ ബുധനാഴ്‌ച വൈകിട്ട് തിരുവനന്തപുരം അതിരൂപതാ എൽ.സി.വൈ.എം. ഡയറക്‌ടർ ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ് വചന സന്ദേശം നൽകും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.