
ജോസ് മാർട്ടിൻ
കോഴിക്കോട്: “സഭ ക്രിസ്തുവിൽ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം” എന്ന ആപ്ത വാക്യത്തിൽ ഊന്നിക്കൊണ്ട് കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോട് അനുബന്ധിച്ച ദിവ്യകാരുണ്യ കോൺഗ്രസിന് കോഴിക്കോട് രൂപതയിൽ തുടക്കമായി.
കോഴിക്കോട് ദൈവമാതാ കത്തീഡ്രൽ ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ കോഴിക്കോട് രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ “വിശുദ്ധ കുർബാന ഓർമ്മയുടെ ആഘോഷം” എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കം കുറിച്ചു.
വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ സംസാരിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ തുടർച്ചയായി നവംബർ 12-ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോൺഗ്രസ് ആഘോഷം നടത്തുവാൻ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഫാ. നിധിൻ ആന്റണി അറിയിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.