
ജോസ് മാർട്ടിൻ
കോഴിക്കോട്: “സഭ ക്രിസ്തുവിൽ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം” എന്ന ആപ്ത വാക്യത്തിൽ ഊന്നിക്കൊണ്ട് കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോട് അനുബന്ധിച്ച ദിവ്യകാരുണ്യ കോൺഗ്രസിന് കോഴിക്കോട് രൂപതയിൽ തുടക്കമായി.
കോഴിക്കോട് ദൈവമാതാ കത്തീഡ്രൽ ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ കോഴിക്കോട് രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ “വിശുദ്ധ കുർബാന ഓർമ്മയുടെ ആഘോഷം” എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കം കുറിച്ചു.
വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ സംസാരിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ തുടർച്ചയായി നവംബർ 12-ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോൺഗ്രസ് ആഘോഷം നടത്തുവാൻ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഫാ. നിധിൻ ആന്റണി അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.