
ജോസ് മാർട്ടിൻ
കോഴിക്കോട്: “സഭ ക്രിസ്തുവിൽ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം” എന്ന ആപ്ത വാക്യത്തിൽ ഊന്നിക്കൊണ്ട് കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോട് അനുബന്ധിച്ച ദിവ്യകാരുണ്യ കോൺഗ്രസിന് കോഴിക്കോട് രൂപതയിൽ തുടക്കമായി.
കോഴിക്കോട് ദൈവമാതാ കത്തീഡ്രൽ ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ കോഴിക്കോട് രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ “വിശുദ്ധ കുർബാന ഓർമ്മയുടെ ആഘോഷം” എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കം കുറിച്ചു.
വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ സംസാരിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ തുടർച്ചയായി നവംബർ 12-ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോൺഗ്രസ് ആഘോഷം നടത്തുവാൻ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഫാ. നിധിൻ ആന്റണി അറിയിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.