
കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തിയ പതിനാലാമത് നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
മൂന്ന് ദിവസമായി നടന്ന ആരാധനയിൽ കോഴിക്കോട് രൂപതയിലെ ദേവാലയങ്ങളും കോൺവെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നേതൃത്വം നൽകി.
വികാരി ജനറൽ മോൺ. ഡോ. തോമസ് പനക്കൽ, മോൺ. വിൻസെന്റ് അറയ്ക്കൽ, ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് പുളിക്കൽ എന്നിവർ സമാപനകർമങ്ങൾക്ക് നേതൃത്വം നൽകി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ദിവ്യകാരുണ്യ ആശീർവാദത്തോടെ നാൽപ്പത് മണിക്കൂർ ആരാധനയ്ക്കു സമാപനമായി.
കടപ്പാട് : ജീവനാദം
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.