ജോസ് മാർട്ടിൻ
കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു കൊണ്ടുള്ള പേപ്പൽ ബുള (21/50/22/IN) കോഴിക്കോട് മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഏപ്രിൽ 14 ഇന്ത്യൻ സമയം 3.30- ന് തലശേരി ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി വായിച്ചു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകൾ.
കേരളത്തിൽ റോമൻ കത്തോലിക്കാ സഭക്ക് നിലവിൽ രണ്ട് അതിരൂപതകളാണ് ഉള്ളത് ( വരാപ്പുഴ അതിരൂപതയും, തിരുവനന്തപുരം അതിരൂപത) ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് പ്രദേശത്തെ മംഗലാപുരം രൂപതയിൽ നിന്ന് വേർപെടുത്തി,മൈസൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന വയനാട് താലൂക്ക് കൂടി ചേർത്തുകൊണ്ട്, 1923 ജൂൺ 12-ന് പോപ്പ് പയസ് പതിനൊന്നാമൻ ഇന്ത്യയുടെ 25-ാമത് രൂപതയായി കോഴിക്കോട് രൂപത സ്ഥാപിച്ചു.
12,505 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോഴിക്കോട്. രൂപത വടക്ക് കണ്ണൂരും, കിഴക്ക് വയനാടും, തെക്ക് മലപ്പുറവും, പടിഞ്ഞാറ് അറബിക്കടലും അതിർത്തികളായി വ്യാപിച്ചു കിടക്കുന്നു.
2002 മെയ് 19 ന് തൃശൂര്‍ മാള സ്വദേശിയായ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം നിയമിച്ചു. 2012 ജൂൺ 10 ന് ബിഷപ്പ് വർഗീസ് ചക്കാലക്കൽ രൂപതയുടെ ഭരണം ഏറ്റെടുത്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.