
സ്വന്തം ലേഖകൻ
മാഹി: ഉത്തര കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിലെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് സമാപനമായി. തിരുനാൾ സമാപന ദിനമായ ഒക്ടോബർ 22 വ്യാഴാഴ്ച ഇടവക വികാരി റവ.ഡോ. ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും, തുടർന്ന് വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. സഹവികാരി ഫാ.ജോസഫ് അനിൽ വചനപ്രഘോഷണം നടത്തി.
22 വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഫാ.ജോസ് യേശുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും വിശുദ്ധ അമ്മത്രേസ്യയുടെ നൊവേനയും ഉണ്ടായിരുന്നു. തിരുനാൾദിന സമാപന ദിവ്യബലിക്ക് ശേഷം വി.അമ്മത്രേസ്യയുടെ അൽഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിക്ഷണത്തിന് ശേഷം വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം ഉച്ചയ്ക്ക് 2 മണിയോട് കൂടി രഹസ്യ അറയിലേക്ക് മാറ്റപ്പെട്ടു.
തുടർന്ന്, ഇടവക വികാരിയുടെ നേതൃത്വത്തിൽ തിരുനാൾകൊടി ഇറക്കിയതോടുകൂടിയാണ് തിരുനാളിന് ഔദ്യോഗിക സമാപനമായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ചെയ്തത് ഇടവക വികാരി ഫാ.ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ സഹവികാരി ഫാ.ജോസഫ് അനിലും, ഡീക്കൻ ആന്റെണി തോമസും, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവേലും, പാരിഷ് കൗൺസിൽ അംഗങ്ങളുമായിരുന്നു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.