
തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് സമാപനമാവും . ഇന്നലെ നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന് പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെ ദേവാലയാങ്കണത്തിൽനിന്ന് ആരംഭിച്ച ക്രിസ്തുരാജ തിരുസ്വരൂപം, വിശുദ്ധ കുരിശ്, ദൈവമാതാവിന്റെയും സെന്റ് സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എന്നിവ വഹിച്ചുകൊണ്ടുള്ള വർണോജ്വലവും ഭക്തിനിർഭരവുമായ ഘോഷയാത്രയിൽ മാലാഖവേഷധാരികൾ, പൂത്താലമേന്തിയ ബാലികമാർ, മുത്തുക്കുട ചൂടിയ യുവതികൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്മേളം തുടങ്ങിയവ അകമ്പടി സേവിച്ചു. വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടനകൾ, ഭക്തജനങ്ങൾ എന്നിവർ ക്രിസ്തുരാജ തിരുസ്വരൂപത്തെ അനുഗമിച്ചു.
ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി എന്നീ ദേവാലയങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി ഒൻപതു മണിയോടെ വെട്ടുകാട് ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചു. ഘോഷയാത്രയ്ക്കു മുന്നോടിയായി വൈകിട്ട് 3.30നു സിറോ മലങ്കര ക്രമത്തിൽ ദിവ്യബലിയും 5.30നു മോൺ. ഡോ. തോമസ് നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥനയും നടന്നു.
തിരുനാൾ സമാപന ദിനമായ ഇന്നു രാവിലെ ക്രിസ്തുരാജ സന്നിധിയിൽ തമിഴ് ദിവ്യബലിയും സിറോ മലബാർ ക്രമത്തിൽ കുർബാനയും. തുടർന്ന് 9.30ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലിക്കു നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.വൈകിട്ട് അഞ്ചിനു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് മുഖ്യകാർമികനാകുംതുടർന്നു പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, ഉച്ചയ്ക്ക് 50,000 പേർക്കുള്ള സ്നേഹവിരുന്നും കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടും ഉണ്ടായിരിക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.