
അനിൽ ജോസഫ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീർത്ഥാടന ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് 13-ന് തുടക്കമാകും. തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ക്രിസ്തുരാജ പാദത്തിൽ നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം ഇന്നലെ രാവിലെ എട്ടിന് ദിവ്യബലിക്കുശേഷം ഇടവകവികാരി റവ.ഡോ.ജോർജ് ഗോമസ് നിർവഹിച്ചു.
കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാരിഷ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ ഫാ.തദേവൂസ്, ഫാ.സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ തിരുനാൾ തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
നവംമ്പർ 13-ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ദിവ്യബലിയും അതിനുശേഷം കൊടിയേറ്റവും നടക്കും. തുടർന്ന്, പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ നവംമ്പർ 22-ന് വൈകുന്നേരം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.