
തിരുവനന്തപുരം∙ തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജ തേജസ്വരൂപ പ്രതിഷ്ഠയുടെ പ്ലാറ്റിനം ജൂബിലിയും തിരുനാളും ഇന്നു തുടങ്ങും. ഇനിയുള്ള ദിവസങ്ങളിൽ ക്രിസ്തുരാജന്റെ അനുഗ്രഹം തേടി വെട്ടുകാട്ടേക്കു തീർഥാടക സഹസ്രങ്ങൾ പ്രവഹിക്കും.
ഇന്നു വൈകുന്നേരമാണു വർണപ്പകിട്ടാർന്ന തിരുനാൾ കൊടിയേറ്റ്. രാവിലെ 6.15നും 11നും വൈകുന്നേരം നാലേകാലിനും സമൂഹ ദിവ്യബലി നടക്കും. വൈകുന്നേരം ആറിനാണു തിരുനാൾ കൊടിയേറ്റു കർമങ്ങൾക്കു തുടക്കം കുറിക്കുക.
ആയിരക്കണക്കിനു ഭക്തജനങ്ങളെ സാക്ഷിനിർത്തി വികാരി മോൺ. ഡോ. നിക്കൊളസ് താർസിയൂസ് കൊടി ഉയർത്തും. തുടർന്നു നടക്കുന്ന ക്രിസ്തുരാജ പാദ പൂജയോടെ ഇന്നത്തെ ചടങ്ങുകൾ അവസാനിക്കും.
നാളെ രാവിലെ ആറേകാലിനും 11നും വൈകുന്നേരം അഞ്ചരയ്ക്കും സമൂഹ ദിവ്യബലി. 19നു രാവിലെ ആറിനും എട്ടിനും പത്തരയ്ക്കും വൈകിട്ട് അഞ്ചിനുമാണു സമൂഹ ദിവ്യബലി. രാത്രി എട്ടിനു ക്രിസ്തുരാജ ഗാന സന്ധ്യ.
കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും മലങ്കര യാക്കോബായ സഭാ നിരണം–തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ഗീവർഗീസ് മാർ കൂറീലോസ് പ്രസംഗിക്കും. 20 മുതൽ 23 വരെ രാവിലെ ആറേകാലിനും 11നും വൈകുന്നേരം അഞ്ചരയ്ക്കും സമൂഹ ദിവ്യബലി.
24നു രാവിലെ ആറേകാലിനും ഒൻപതിനും 11നും മൂന്നിനും അഞ്ചിനും സമൂഹ ദിവ്യബലി. 25ന് ആറേകാലിനും എട്ടിനും പത്തരയ്ക്കും 11.30നും മൂന്നരയ്ക്കുമാണ് സമൂഹ ദിവ്യബലി. വൈകുന്നേരം ഏഴു മണിയോടെ ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 26നു രാവിലെ അഞ്ചിനും ആറിനും ഏഴരയ്ക്കും സമൂഹ ദിവ്യബലി.
ഒൻപതരയ്ക്കുള്ള സമൂഹ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസന്റ് സാമുവൽ കാർമികത്വം വഹിക്കും. തുടർന്നു സ്നേഹവിരുന്ന്. വൈകുന്നേരം അഞ്ചിനുള്ള ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് കാർമികത്വം വഹിക്കും. ഡിസംബർ ഒന്നിനു തിരുനാളിനു കൊടിയിറങ്ങും.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളിലും ഇന്ന് ഉച്ചതിരിഞ്ഞു കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.