
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ഭാരതത്തിന്റെ പുതിയ അപ്പോസ്തോലിക ന്യൂൺഷിയോ (വത്തിക്കാൻ പ്രതിനിധി) യായി, 67 കാരനായ ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിരേല്ലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തോലിക് ന്യൂൺഷിയോയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ആർച്ച്ബിഷപ്പ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ് പാപ്പ 2020-ൽ ബ്രസീലിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് പുതിയ നിയമനം. ഇസ്രായേൽ-സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള ന്യൂൺഷിയോയായും, ജറുസലെം- പലസ്തീന എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക പ്രതിനിധിയായും പ്രവർത്തിച്ചു വരികയായിരുന്നു ആർച്ച് ബിഷപ്പ് ലെയോപോൾഡോ.
1953 മാർച്ച് 13-ന് വടക്കൻ ഇറ്റലിയിലെ ലോംബാർഡിയാ മേഖലയിലെ ബെർഗാമോയിലെ പ്രിഡോറിലായിരുന്നു ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിരേല്ലിയുടെ ജനനം. 1978 ജൂൺ 17-ന് ബെർഗാമോ രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിക്ഷിതനായി. അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും, കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന്,1987 ജൂലൈ 13-ന് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമാരംഭിച്ചു.
കാമറൂണിലെ അപ്പോസ്തോലിക ഡിപ്ലോമാറ്റിക് വിഭാഗത്തിലും, ന്യൂസിലാന്റിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറൽ അഫയേഴ്സ് വിഭാഗത്തിലും പ്രവർത്തിച്ച അദ്ദേഹം അമേരിക്കയിലെ വത്തിക്കാൻ ന്യൂൺഷിയേച്ചറിൽ കൗൺസിലർ പദവിയും വഹിച്ചിട്ടുണ്ട്.
2017 സെപ്റ്റംബർ 13-നായിരുന്നു ജറുസലെം- പാലസ്തീന എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക പ്രതിനിധിയായി നിയമിതനായത്. തുടർന്ന്, 2017 സെപ്റ്റംബർ 15-ന് ഇസ്രായേൽ-സൈപ്രസ് എന്നിവിടങ്ങളിലെ ന്യൂൺഷിയോയായും നിയമിതനായി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.