
സ്വന്തം ലേഖകന്‍
വെള്ളറട: തെക്കന്‍ കുരിശുമല 64ാമത് തീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. മഹാതീര്‍ഥാടനത്തിന് മുന്നോടിയായി അഞ്ചാം കുരിശിന് സമീപം പൂര്‍ത്തീകരിച്ച ഹോളിക്രോസ് നിത്യാരാധനാ ചാപ്പല്‍ ഇന്നലെ വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു. ഇന്ന് വൈകുന്നേരം നാലിന് കുരിശുമല തീര്‍ഥാടനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പതാക ഉയര്‍ത്തി തുടക്കം കുറിക്കും. തുടര്‍ന്ന് നെറുകയിലേയ്ക്ക് ഫാ. ജെസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കുന്ന ദിവ്യജ്യോതി പ്രയാണവും.
വൈകിട്ട് 5-ന് സംഗമവേദിയില്‍ നടക്കുന്ന പ്രാരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍ ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. 5.30-ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കും. 6.30-ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ശശിതരൂര്‍ എംപി നിര്‍വഹിക്കും.
21-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും.
വൈകിട്ട് 4 മണി മുതല്‍ കാത്തലിക് വോക്സ് ന്യൂസ് തീര്‍ഥാടനം തത്സമയം സംപ്രേഷണം ചെയ്യും. സമാപന ദിനത്തിലെ പൊന്തിഫിക്കല്‍ ദിവ്യബലിയും കാത്തലിക്ക് വോക്‌സിൽ തത്സമയം ലഭ്യമാകും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.