Categories: Diocese

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

അനിൽ ജോസഫ്

വെളളറട: 62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. “വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ് ഇത്തവണത്തെ തീര്‍ഥാടനം. കൂടാതെ പെസഹാവ്യാഴാഴ്ചയും ദുഖവെളളിയാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറാം.

31-ന് രാവിലെ 10 മണിക്ക് തീര്‍ത്ഥാടന പതാക പ്രയാണവും ഇരുചക്രറാലിയും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്നും, 12 മണിക്ക് കുടയാല്‍ തിരുഹൃദയ ദേവാലയത്തില്‍ നിന്നും ആരംഭിക്കും. 2 മണിക്ക് വെളളറടയില്‍ നിന്നും കുരിശുമലയിലേക്ക് സാസ്കാരിക ഘോഷയാത്ര. 3
മണിക്ക് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നും കുരിശുമലയിലേക്ക് വര്‍ണ്ണ ശബളമായ പതാക പ്രയാണം.

31-ന് വൈകിട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാരംഭ ദിവ്യബലി. 6 മണിക്ക് ചങ്ങനാശ്ശേരി രൂപത സഹായ മെത്രാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി നെറുകയില്‍ നടക്കും.

31-ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 4-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയുടെ മുഖ്യ കാര്‍മ്മികന്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ടോണി നീലന്‍കാവില്‍. വൈകിട്ട് 6 മണിക്ക് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം സംഗമ വേദിയില്‍ നിന്ന് കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേക്ക്.

ഏപ്രില്‍ 5-ന് വൈകിട്ട് 4.30-ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മ്മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

ഏപ്രില്‍ 6-ന് വൈകിട്ട് 4.30-ന് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് മാര്‍ പൗലോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടർന്ന്, വൈകിട്ട് 6.30-ന് നടക്കുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

തീര്‍ത്ഥാടന സമാപന ദിനമായ 7-ന് രാവിലെ 9 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

വൈകിട്ട് 4-ന് നടക്കുന്ന സമാപന സമൂഹ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കുഴിത്തുറ രൂപത ബിഷപ്പ് ഡോ.ജെറോംദാസ് വറുവേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഓശാന ഞായറിലും പെസഹാ വ്യാഴത്തിലും ദുഖവെളളി ദിനത്തിലും പ്രത്ര്യേകം ആരാധന ക്രമീകരണങ്ങള്‍ ഉളളതായി സംഘാടകര്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago