
സാബു കുരിശുമല
കുരിശുമല: “വിശുദ്ധ കുരിശ് ജീവന്‍റെ സമൃദ്ധി” എന്ന തീര്‍ത്ഥാടന സന്ദേശവുമായി 62-ാമത് തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിന് കൊടിയേറി. നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍ നിന്നും കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടനകമ്മിറ്റിയുടെയും എല്‍.സി.വൈ.എം. നെയ്യാറ്റിന്‍കര രൂപതസമിതിയും നേതൃത്വം നൽകിയ തീര്‍ത്ഥാടന പതാക പ്രയാണത്തിലും, ഇരു ചക്രവാഹനറാലിയിലും യുവജനങ്ങള്‍ സജീവമായി പങ്കെടുത്തു.
ഉച്ചയ്ക്ക് 2 മണിക്ക് വെള്ളറടയില്‍ നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ തെക്കന്‍ കുരിശുമല സാംസ്കാരിക ഘോഷയാത്രയിലും, നവയുവതപ്രയാണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരമായി പങ്കെടുത്തു.
4 മണിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവേല്‍ മഹാതീര്‍ത്ഥാടനത്തിന് കൊടിയേറ്റി. തുടര്‍ന്ന്, കൊല്ലം രൂപതാമെത്രാന്‍ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു.
സംഗമവേദിയില്‍ നിന്ന് നെറുകയിലേയ്ക്ക് ദിവ്യജ്യോതി പതാകപ്രയാണവും, യുവദീപ്തി പദയാത്രയും ഉണ്ടായിരുന്നു. നെറുകയില്‍ ഫാ.അജീഷ് ക്രിസ്തുദാസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തി.
6.30-ന് സംഗമവേദിയില്‍ ഉദ്ഘാടനസമ്മേളനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവേലിന്‍റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ ആമുഖസന്ദേശം നൽകി. ബഹുമാനപ്പെട്ട ടൂറിസം, സഹകരണദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് പുരാവസ്തുമന്ത്രപാണ്ഡ്യരാജന്‍ മുഖ്യസന്ദേശം നൽകി. എം.എല്‍.എ.മാരായ സി.കെ. ഹരീന്ദ്രന്‍, വി.എസ്.ശിവകുമാര്‍, വിന്‍സെന്‍റ്, ഐ.ബി. സതീഷ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
യുവജന വര്‍ഷ സമാപന ആഘോഷം തിരുവനന്തപുരം എം.പി. ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന്, “ക്രിസ്ത്യന്‍ ഡിവോഷണല്‍ മെഗാഷോ- യുവതയുടെ ആഘോഷം” സംഗമവേദിയില്‍ നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.