
മില്ലറ്റ് രാജപ്പൻ
വത്തിക്കാൻ സിറ്റി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.ആർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ റോമിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക കുരിശിന്റെ വഴി നടത്തി. വത്തിക്കാന്റെ മുന്നിലായി സ്ഥിതിചെയ്യുന്ന കസ്തേൽ സാന്ത് ആഞ്ചെലോയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയാത്ര സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിലാണ് അവസാനിച്ചത്.
യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന കാൽവരിയാത്രയിൽ വൈദീകരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും, ഇടവക അംഗങ്ങളുമടക്കം ഇരുന്നൂറിൽ അധികം മലയാളികൾ പങ്കെടുത്തു.
കുരിശിന്റെ വഴി നല്ലൊരാത്മീയ അനുഭവമായിരുന്നുവെന്നും, റോമൻ കത്തോലിക്കാരായ നമുക്ക് റോമിന്റെ മണ്ണിൽ, നമ്മുടെ തനതായ ഭാഷയിൽ, കർത്താവിന്റെ പീഡാസഹന അനുസ്മരണത്തിൽ സംബന്ധിക്കാൻ കഴിഞ്ഞുവെന്നത് വലിയൊരനുഭവമായിരുന്നെന്നും, വരും വർഷങ്ങളിലും ഇത് തുടരണമെന്നും പങ്കെടുത്തവർ പറഞ്ഞു.
റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള റോമൻ കത്തോലിക്കാ (ലത്തീൻ) കൂട്ടായ്മ ആദ്യമായാണ് ഇത്തരത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയുടെയും ഇടവക കൗൺസിലിന്റെയും പ്രവർത്തനവും, ഇടവക അംഗങ്ങളുടെ പരിശ്രമവുമാണ് ഭക്തിനിർഭരമായ കുരിശിന്റെ വഴി സാധ്യമാക്കിയതിന് പിന്നിൽ.
റോമൻ കത്തോലിക്കാ സഭയിൽ “ലെത്താരേ ഞായർ” അതായത് തപസുകാലത്തിന്റെ നാലാം ഞായറിനെ “ആനന്ദത്തിന്റെ ഞായർ” എന്നാണ് വിളിക്കുന്നത്. തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ ആചരിക്കുമ്പോഴും ഉത്ഥാന ഞായർ അടുത്തു വരുന്നതിന്റെ സന്തോഷം മറന്നു പോകരുത് എന്നോർമിപ്പിക്കലാണ് ലത്തീൻ ക്രമത്തിൽ തപസുകാലത്തിനിടയ്ക്ക് ലെത്താരേ ഞായർ ആഘോഷിക്കുന്നതിനു പിന്നിലെ രഹസ്യം. ഇന്നേ ദിനം തന്നെയാണ് റോമിലെ മലയാളികൾ കുരിശിന്റെ വഴി ഓർമ്മകളിലൂടെ കടന്നുപോകുവാൻ തെരെഞ്ഞെടുത്തത് എന്നത് കൂടുതൽ അർത്ഥവത്തതാകുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.