
മില്ലറ്റ് രാജപ്പൻ
വത്തിക്കാൻ സിറ്റി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.ആർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ റോമിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക കുരിശിന്റെ വഴി നടത്തി. വത്തിക്കാന്റെ മുന്നിലായി സ്ഥിതിചെയ്യുന്ന കസ്തേൽ സാന്ത് ആഞ്ചെലോയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയാത്ര സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിലാണ് അവസാനിച്ചത്.
യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന കാൽവരിയാത്രയിൽ വൈദീകരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും, ഇടവക അംഗങ്ങളുമടക്കം ഇരുന്നൂറിൽ അധികം മലയാളികൾ പങ്കെടുത്തു.
കുരിശിന്റെ വഴി നല്ലൊരാത്മീയ അനുഭവമായിരുന്നുവെന്നും, റോമൻ കത്തോലിക്കാരായ നമുക്ക് റോമിന്റെ മണ്ണിൽ, നമ്മുടെ തനതായ ഭാഷയിൽ, കർത്താവിന്റെ പീഡാസഹന അനുസ്മരണത്തിൽ സംബന്ധിക്കാൻ കഴിഞ്ഞുവെന്നത് വലിയൊരനുഭവമായിരുന്നെന്നും, വരും വർഷങ്ങളിലും ഇത് തുടരണമെന്നും പങ്കെടുത്തവർ പറഞ്ഞു.
റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള റോമൻ കത്തോലിക്കാ (ലത്തീൻ) കൂട്ടായ്മ ആദ്യമായാണ് ഇത്തരത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയുടെയും ഇടവക കൗൺസിലിന്റെയും പ്രവർത്തനവും, ഇടവക അംഗങ്ങളുടെ പരിശ്രമവുമാണ് ഭക്തിനിർഭരമായ കുരിശിന്റെ വഴി സാധ്യമാക്കിയതിന് പിന്നിൽ.
റോമൻ കത്തോലിക്കാ സഭയിൽ “ലെത്താരേ ഞായർ” അതായത് തപസുകാലത്തിന്റെ നാലാം ഞായറിനെ “ആനന്ദത്തിന്റെ ഞായർ” എന്നാണ് വിളിക്കുന്നത്. തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ ആചരിക്കുമ്പോഴും ഉത്ഥാന ഞായർ അടുത്തു വരുന്നതിന്റെ സന്തോഷം മറന്നു പോകരുത് എന്നോർമിപ്പിക്കലാണ് ലത്തീൻ ക്രമത്തിൽ തപസുകാലത്തിനിടയ്ക്ക് ലെത്താരേ ഞായർ ആഘോഷിക്കുന്നതിനു പിന്നിലെ രഹസ്യം. ഇന്നേ ദിനം തന്നെയാണ് റോമിലെ മലയാളികൾ കുരിശിന്റെ വഴി ഓർമ്മകളിലൂടെ കടന്നുപോകുവാൻ തെരെഞ്ഞെടുത്തത് എന്നത് കൂടുതൽ അർത്ഥവത്തതാകുന്നു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.