
ഇന്ന് ദിവ്യബലിയിൽ നാം വായിക്കുന്നത് യേശു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗമാണ് (യോഹന്നാൻ 4:43-54). ഇത് ഗലീലിയിലെ കാന പശ്ചാത്തലമായി നടക്കുന്ന രണ്ടാമത്തെ അത്ഭുതമാണ്. കാനയിൽ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം ദൂരത്തുള്ള കഫർണാമിൽ നിന്നും, ഒരു രാജസേവകൻ വന്ന് തന്റെ മകനെ സുഖപ്പെടുത്തുവാൻ അപേക്ഷിക്കുന്നു. തന്റെ ആസന്നമരണനായ മകനെ യേശു വന്നു സുഖപ്പെടുത്തണം എന്നാണ് ആ പിതാവിന്റെ ആവശ്യം. എന്നാൽ, ആവർത്തിച്ചപേക്ഷിക്കുന്ന ആ പിതാവിനോട് “പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും” എന്ന് യേശു പറയുന്നു.
സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു, “യേശു പറഞ്ഞ വചനം വിശ്വസിച്ചു അവൻ പോയി”. രാജസേവകന്റെ മടക്കയാത്രയിൽ തന്നെ അയാളുടെ സേവകർ വന്ന്, മകൻ അത്ഭുതകരമായി സുഖം പ്രാപിച്ച വിവരം അറിയിക്കുന്നു. യേശുവിന്റെ വാക്കുകളാണ് മകനെ സുഖപ്പെടുത്തിയതെന്നു തിരിച്ചറിയുന്ന അയാളും കുടുംബവും യേശുവിൽ വിശ്വസിക്കുന്നു.
യേശുവിന്റെ വാക്കുകളിൽ ആശ്രയിച്ചു മടങ്ങിപ്പോകുന്ന ആ മനുഷ്യന്റെ വിശ്വാസം എത്രയോ വലുതാണ്. ഇതല്ലേ, യഥാർത്ഥമായ വിശ്വാസം? താൻ ചോദിച്ച കാര്യം നടന്നോ ഇല്ലയോ എന്നറിയാത്ത സാഹചര്യത്തിൽ പോലും, അതിനു യാതൊരു ഉറപ്പും ഇല്ലാതിരിക്കുമ്പോൾ പോലും, യേശുവിന്റെ വാക്കുകളിൽ അയാൾ വിശ്വാസം വയ്ക്കുന്നു. പലപ്പോഴും, നാം ദൈവത്തോട് ചില കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അത് നാം ചോദിക്കുന്ന രീതിയിൽ തന്നെ നടന്നു കാണാനാണ് നാം ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഉറപ്പ് കിട്ടിയാലേ നമുക്ക് വിശ്വാസം വരൂ.
വിശ്വാസത്തെ ഇരുട്ടിലേക്കുള്ള എടുത്തുചാട്ടം എന്നാണല്ലോ വിശേഷിപ്പിക്കാറുള്ളത്. ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തപ്പോൾ പോലും ദൈവത്തിനു തന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുന്നതല്ലേ വിശ്വാസം. ഈ വിശ്വാസമാണ് രാജസേവകന്റെ മകനെ സൗഖ്യപ്പെടുത്തുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.