
സാബു കുരിശുമല
കുരിശുമല: 62-ാമത് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമല കയറി. അതിരാവിലെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ സംഘമായി എത്തിത്തുടങ്ങി.
നട്ടുച്ചയ്ക്കും കനത്ത വേനല്‍ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും അവര്‍ കുരിശുമലയിലേയ്ക്കു കയറി. വേനലവധിയായതിനാല്‍ തീര്‍ത്ഥാടകര്‍ അധികമായും കുടുംബമായാണ് മലകയറാനെത്തുന്നത്. മൂന്നുമണി കഴിഞ്ഞ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി.
തീര്‍ത്ഥാടനകമ്മിറ്റിയും വോളന്‍റിയേഴ്സും തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും നേരത്തെ ക്രമീകരിച്ചിരുന്നു. നെറുകയിലേക്കുള്ള വഴികളില്‍ പലസ്ഥലങ്ങളിലായി വിശ്രമകേന്ദ്രവും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്. കെ.എല്‍.സി.എ., കെ.എല്‍.സി.ഡബ്ല്യൂ.എ. എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം സൗജന്യഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയുടെ സേവനവും പോലീസ്, എക്സൈസ്, ഗതാഗതം, പൊതുമരാമത്ത്, ജലവിഭവം, ഭൂഗര്‍ഭജലം, പഞ്ചായത്ത്, തീര്‍ത്ഥാടനടൂറിസം വകുപ്പ് തുടങ്ങിയവയുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.