
അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പേള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ഇന്നലെ രാവിലെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ കൂട്ടമായി ബോണക്കാടേക്കെത്തി. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് കുളച്ചിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ വിശ്വാസികള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്, സീറോ മലങ്കര ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് പാറശാല രൂപതാ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമലലോത്ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്ഥാടന വൈസ് ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്‍കി.
തുടര്‍ന്ന്, ലിയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗാനാജ്ഞലി നടന്നു. കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷക്ക് ചെറ്റച്ചല്‍ സീനായ് ലൂഥറന്‍ ചര്‍ച്ച് നേതൃത്വം നല്‍കി. വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 62- ാമത് തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായി പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയൂസ് ദേവാലയത്തിന് മുന്നില്‍ വൃക്ഷതൈ നട്ടു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.