
അനിൽ ജോസഫ്
ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം. സമാപന ദിനമായ ഞായറാഴ്ച രാവിലെ 11-ന് നടന്ന കുരിശിന്‍റെ വഴി പ്രാര്‍ഥനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിതുര ദൈവപരിപാലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനക്ക് മരുതാമല ഗത്സമന്‍ പ്രയര്‍ ഗ്രൂപ്പ് നേതൃത്വം നല്‍കി.
വൈകിട്ട് 3-ന് നടന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ‘സഹനത്തിന്‍റെ കുരിശിനെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ ജീവിതത്തിന്‍ല്‍ വലിയ പരിവര്‍ത്തനം ഉണ്ടാകു’മെന്ന് അദേഹം വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ബോണക്കാടില്‍ നന്‍മയുടെ കുരിശു പൂക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, ഫാ.വര്‍ക്കിച്ചന്‍, പനക്കോട് ഇടവക വികാരി ഫാ.ജെന്‍സണ്‍ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.