
അനില്‍ ജോസഫ്
വിതുര: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ 10 മണിമുതല്‍ നടന്ന കുരിശിന്‍റെ മഹത്വീകരണ ശുശ്രൂഷകള്‍ക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, വിതുര ദൈവപരിപലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
11-ന് വെളളറട തെക്കന്‍ കുരിശുമലയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് യൂത്ത് മുവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുരിശിന്‍റെ പ്രയാണം നടന്നു. പ്രായണത്തിനുളള കുരിശ് റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ മോണ്‍. റൂഫസ് പയസലീന് കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്യ്തു.
യുവജനദിനമായി ആചരിക്കുന്ന നാളെ “കുരിശ് അനുരജ്ഞനത്തിന്‍റെ സ്രോതസ്” എന്ന വിഷയത്തില്‍ ധ്യാനവും വചന പ്രഘോഷണവും നടക്കും. കുളപ്പട ബഥനി ആശ്രമം ഡയറക്ടര്‍ ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്‍ഭരമായ കുരിശിന്‍റെ വഴി പ്രാര്‍ഥന നടക്കും, 3 മണിക്ക് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.