
അനില്‍ ജോസഫ്
വിതുര: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ 10 മണിമുതല്‍ നടന്ന കുരിശിന്‍റെ മഹത്വീകരണ ശുശ്രൂഷകള്‍ക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, വിതുര ദൈവപരിപലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
11-ന് വെളളറട തെക്കന്‍ കുരിശുമലയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് യൂത്ത് മുവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുരിശിന്‍റെ പ്രയാണം നടന്നു. പ്രായണത്തിനുളള കുരിശ് റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ മോണ്‍. റൂഫസ് പയസലീന് കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്യ്തു.
യുവജനദിനമായി ആചരിക്കുന്ന നാളെ “കുരിശ് അനുരജ്ഞനത്തിന്‍റെ സ്രോതസ്” എന്ന വിഷയത്തില്‍ ധ്യാനവും വചന പ്രഘോഷണവും നടക്കും. കുളപ്പട ബഥനി ആശ്രമം ഡയറക്ടര്‍ ഫാ.ഡൊമനിക്ക് മൂഴിക്കര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് 3-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആഘോഷങ്ങളുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 11- ന് ഭക്തി നിര്‍ഭരമായ കുരിശിന്‍റെ വഴി പ്രാര്‍ഥന നടക്കും, 3 മണിക്ക് നടക്കുന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.