
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വിതുര) : കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 65 -ാമത് തീര്‍ഥാനടത്തിന് തിരിതെളിഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് തിര്‍ഥാടന പതാക ഉയര്‍ത്തി. ഇക്കൊല്ലം ആദ്യഘട്ട തീര്‍ഥാടനം 4 ദിവസവും രണ്ടാംഘട്ടം ദുഖവെളളിയിലുമായി നടക്കും. വിശുദ്ധ കുരിശ് സിനഡാത്മക പാതയില്‍ സഹചാരി എന്നതാണ് ഇക്കൊല്ലത്തെ തീര്‍ഥാടന ആപ്തവാക്യം.
കുരിശുമല റെക്ടര്‍ ഫാ.എസ് എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ ദിവ്യബലികളും കുരിശിന്‍റെ വഴി പ്രാര്‍ഥനകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് കെഎല്‍സിഎ പാഥേയം എന്ന പേരില്‍ ഉച്ചഭക്ഷണം ക്രമികരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ അല്‍മായ സംഘടനകളും ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ കുരിശുമലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുരിശുമല ഡയറക്ടര്‍ മോണ്‍. റൂഫസ് പയസലിനും വിവിധ കമ്മറ്റി അംഗങ്ങളും തിര്‍ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.