
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: നിര്‍മ്മലവും പരിശുദ്ധവുമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാര കൂടിനെ സമീപിക്കാവൂ എന്ന് ഫ്രാന്‍സിസ് പാപ്പ. കരുണാദ്ര സ്നേഹത്തോടെയും എളിമയുളള മനസോടെയും കുമ്പസാരകൂട്ടിനെ സമീപിക്കാത്ത വൈദികന്‍ കുമ്പസാരകൂടില്‍ പ്രവേശിക്കാതിരിക്കന്നതാണ് നല്ലതെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ.
പരിശുദ്ധ പിതാവ് റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന വേളയില്‍ വൈദികനില്‍ നിന്ന് കുമ്പസാരം സ്വീകരിച്ച പാപ്പ ഇതേ പരാമര്‍ശം അന്ന് നടത്തിയിരുന്നു.
പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.
കൂടാതെ ക്ഷമിക്കുന്ന ഹൃദയത്തോടെ മാത്രമായിരിക്കണം വിശ്വാസികള്‍ അനുരജഞനത്തിന്‍റെ കൂദാശ സ്വീകരിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു വൈദികന്‍ സ്നേഹത്തോടും ജ്ഞാനത്തോടും വളരെ കരുണയോടും ഹൃദയ വിശുദ്ധിയോടും കൂടി മാത്രം കുമ്പസാരം കേള്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വൈദികരോടും വിദ്യാര്‍ഥികളോടുമുളള കൂടികാഴ്ച അവസാനിപ്പിച്ചത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.