
അനിൽ ജോസഫ്
വെളളറട: പ്രസിദ്ധ തീർത്‌ഥാടന കേന്ദ്രമായ തെക്കന്‍കുരിശുമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 22 മുതല്‍ ആദ്യഘട്ട തീര്‍ഥാടനത്തിന് തുടക്കമാവും. 29-ന് സമാപിക്കുന്ന തീര്‍ഥാടനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍ 9, 10 തിയതികളില്‍ നടക്കും. വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യം.
തീര്‍ഥാടനത്തിന് മുന്നോടിയായി 15-ന് പനച്ചമൂട് സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തീര്‍ഥാടന വിളംബര മാരത്തോണ്‍ കുരിശമുല സംഗമ വേദിയിലേക്ക് നടക്കും. മാരത്തോണ്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളില്‍ തിരുവന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സുസപാക്യം, തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, കുഴിത്തുറ രൂപത ബിഷപ് ഡോ.ജെറോംദാസ് വറുവേല്‍, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ തോമസ്സ്തറയില്‍, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് എം ധര്‍മ്മരാജ് റസ്സാലം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധ സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കടന്നപളളിരാമചന്ദ്രന്‍, കെ കെ ഷൈലജ, മേഴ്സികുട്ടിയമ്മ തുടങ്ങിയവര്‍ പ്രസംഗിക്കും.
22-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്ന് കെസിവൈഎംന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലി ബിഷപ് ഡോ.വിനസെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിക്ക് വെളളറടയില്‍ നിന്ന് കുരിശുമലയിലേക്ക് പതാകപ്രയാണവും സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.
തീര്‍ഥാടന ക്രമീകരണങ്ങള്‍ക്ക് വേണ്ടി 180 വോളന്‍റിയേഴ്സ് ഉണ്ടാവുമെന്ന് കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.