
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ തീര്‍ഥാടനത്തിന് മുന്നോടിയായി 5001 ദീപങ്ങള്‍ തെളിയിച്ച് ദീപാര്‍ച്ചന നടത്തി. ദേവാലയ വളപ്പില്‍ ദിവ്യബലിയെ തുടര്‍ന്നാണ് ദീപാര്‍ച്ചന നടത്തിയത്.
കമുകിന്‍കോട് കൊച്ചു പളളിയിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ 275 ാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ 275 നിലവിളക്കുകളിലും മറ്റ് ദീപങ്ങള്‍ ചിരാതുകളിലുമാണ് തെളിയിച്ചത്.
11-നാണ് തീര്‍ഥാടനത്തിന് തുടക്കമാവുന്നത്. തീര്‍ഥാടനത്തിന്റെ ഭാഗമായി തിരുനാള്‍ സൗഹൃദ സന്ധ്യ, പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ത്താണ്ഡം രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് മാര്‍ പൗലോസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി.ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍, എംഎം മണി, പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എഎല്‍എ മാരായ സികെ ഹരീന്ദ്രന്‍, എം. വിന്‍സെന്‍റ്, വി എസ് ശിവകുമാര്‍, ഓ.രാജഗോപാല്‍, വി കെ പ്രശാന്ത് ഐബി സതീഷ്, കെ ആന്‍സലന്‍, പിസി കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.