
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദോഗസ്ഥതല യോഗം ചേര്‍ന്നു. ഇടവക വികാരി ഫാ.ജോയിമത്യാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്‍.ഹീബ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 11-നാണ് കമുകിന്‍കോട് ദേവാലയത്തിലെ തീര്‍ഥാനടത്തിന് തുടക്കമാവുന്നത്. 23 വരെ നീളുന്ന തീര്‍ഥാടനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്‍.ഹീബ പറഞ്ഞു.
ഇത്തവണ കമുകിന്‍കോട് കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ 275 ാം വാര്‍ഷികവും, ഇടവകയുടെ സുവിശേഷ വൽക്കരണത്തിന്റെ 307 ാം വാര്‍ഷികവും ആഘോഷിക്കുന്നു എന്നത് പ്രത്യേകതയാണ്.
തീര്‍ഥാടനത്തിന്‍റെ ഭാഗമായി തിരുനാള്‍ സൗഹൃദ സന്ധ്യ, പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ത്താണ്ഡം രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് മാര്‍ പൗലോസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മന്ത്രിമാരായ കെടി ജലീല്‍ ഇപി ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍, എംഎം മണി; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സികെ ഹരീന്ദ്രന്‍, എം. വിന്‍സെന്‍റ്, വി എസ് ശിവകുമാര്‍, ഓ.രാജഗോപാല്‍, വി കെ പ്രശാന്ത്, ഐബി സതീഷ്, കെ ആന്‍സലന്‍, പിസി കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് അറിയിച്ചു.
ഉദ്യോഗസ്ഥ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി ടി ബീന, വൈസ് ചെയര്‍മാന്‍ കെകെ ഷിബു, നെയ്യാറ്റിന്‍കര സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.