
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നാടും നഗരവും. ഇന്ന് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുളള ക്രിസ്മസ് കാരള്‍ സംഘങ്ങളുടെ സംഗമവും ക്രിസ്മസ് ട്രീ യും ഇന്ന് വൈകിട്ടോടെ ദേവാലയങ്ങളില്‍ ആരംഭിക്കും. റോഡ് വക്കിലും, കവലകളിലും, ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിന്റെ വരവറിയിച്ച് പുല്‍കൂടുകളും ക്രമീകരിച്ച് കഴിഞ്ഞു. ക്രിസ്മസിന്റെ സന്തോഷം പകര്‍ന്ന് സാന്താക്ലോസുകള്‍ സമ്മാന പൊതികളുമായി സജീവമാവും.
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആഘോഷങ്ങള്‍ ഇന്ന് രാത്രി 11.30-ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
രൂപതയിലെ തീര്‍ഥാടന ദേവാലയങ്ങളായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ മോണ്‍.വി.പി.ജോസും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ജറാള്‍ഡ് മത്യാസും, ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാ.ജൂഡിക് പയസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതീഷ് മാര്‍ക്കോസും, ബോണക്കാട് കുരിശുമലയില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്തും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണി കെ.ലോറന്‍സും പാതിരാ കുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കും.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.