
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നാടും നഗരവും. നാളെ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുളള ക്രിസ്മസ് കരോള്‍ സംഘങ്ങളുടെ സംഗമവും ക്രിസ്മസ് ട്രീയും നാളെ വൈകിട്ടോടെ ദേവാലയങ്ങളില്‍ ആരംഭിക്കും.
റോഡ് വക്കിലും കവലകളിലും ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിന്‍റ വരവറിയിച്ച് പുല്‍കൂടുകളും ക്രമീകരിച്ച് കഴിഞ്ഞു. ക്രിസ്മസിന്‍റെ സന്തോഷം പകര്‍ന്ന് സാന്താക്ലോസുകള്‍ സമ്മാന പൊതികളുമായി സജീവമാവും.
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആഘോഷങ്ങള്‍ നാളെ രാത്രി 11.30 -ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ- ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
രൂപതയിലെ തീര്‍ത്ഥാടന ദേവാലയങ്ങളായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.എസ്.എം. അനില്‍കുമാറും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതീഷ് മാര്‍ക്കോസും, ബോണക്കാട് കുരിശുമലയില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്തും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണി കെ. ലോറന്‍സും പാതിരാകുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കും.
പാറശാല മലങ്കര കത്തോലിക്കാ ബിഷപ്പ് തോമസ് മാര്‍ യൂസേബിയോസ്, കാട്ടാക്കട താലൂക്കിലെ കാനക്കുഴി സെന്‍റ്തോമസ് ദേവാലയത്തിൽ വൈകിട്ട് 8 മുതല്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കും. പാറശാല രൂപത വികാരി ജനറല്‍ മോണ്‍.ജോസ് കോന്നാത്തുവിള വടകര സെന്‍റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.