
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുരിശുമരണത്തിന് മുമ്പ് ക്രിസ്തുനാഥന്‍ ശിഷ്യന്‍മാരൊപ്പം അന്ത്യത്താഴം കഴിച്ച് പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍െ ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന പാദക്ഷാളന ശുശ്രൂഷക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയുടെ വലിയ സന്ദേശമാണ് പെസഹായിലൂടെ സമൂഹത്തിന് ക്രിസ്തുദേവന്‍ നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെകൂടി കരുതുന്ന പുത്തന്‍ സംസ്കാരം സമൂഹത്തില്‍ വളര്‍ന്ന് വരണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി മോണ്‍.വി.പി. ജോസ് സഹകാര്‍മ്മികത്വം വഹിച്ചു.
ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തില്‍ പരിഹാരശ്ലീവാപാത നടക്കും. രാവിലെ 7.30-ന് വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പരിഹാരശ്ലീവാപാത ആശുപത്രി ജംഗ്ഷന്‍ അലുംമ്മൂട്, ബസ്റ്റാന്‍ഡ് കവല വഴി ദേവാലയത്തില്‍ സമാപിക്കും.
ശ്ലീവാപാതയില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി വചന വിചിന്തനം നടത്തും. തുടർന്ന്, വൈകിട്ട് 3-ന് കുരിശാരാധാന.
ശനിയാഴ്ച വൈകിട്ട് 10.45 മുതല്‍ ഈസ്റ്റര്‍ പെസഹാ പ്രഘോഷണവും, ദീപാര്‍ച്ചനയും, വചന പ്രഘോഷണവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.