
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുരിശുമരണത്തിന് മുമ്പ് ക്രിസ്തുനാഥന്‍ ശിഷ്യന്‍മാരൊപ്പം അന്ത്യത്താഴം കഴിച്ച് പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍െ ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തില്‍ നടന്ന പാദക്ഷാളന ശുശ്രൂഷക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയുടെ വലിയ സന്ദേശമാണ് പെസഹായിലൂടെ സമൂഹത്തിന് ക്രിസ്തുദേവന്‍ നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെകൂടി കരുതുന്ന പുത്തന്‍ സംസ്കാരം സമൂഹത്തില്‍ വളര്‍ന്ന് വരണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി മോണ്‍.വി.പി. ജോസ് സഹകാര്‍മ്മികത്വം വഹിച്ചു.
ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തില്‍ പരിഹാരശ്ലീവാപാത നടക്കും. രാവിലെ 7.30-ന് വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പരിഹാരശ്ലീവാപാത ആശുപത്രി ജംഗ്ഷന്‍ അലുംമ്മൂട്, ബസ്റ്റാന്‍ഡ് കവല വഴി ദേവാലയത്തില്‍ സമാപിക്കും.
ശ്ലീവാപാതയില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി വചന വിചിന്തനം നടത്തും. തുടർന്ന്, വൈകിട്ട് 3-ന് കുരിശാരാധാന.
ശനിയാഴ്ച വൈകിട്ട് 10.45 മുതല്‍ ഈസ്റ്റര്‍ പെസഹാ പ്രഘോഷണവും, ദീപാര്‍ച്ചനയും, വചന പ്രഘോഷണവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.