
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായവരാണ് വൈദീകരെന്ന് ഫ്രാൻസിസ് പാപ്പാ. പെസഹാവ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ റോം രൂപതയുടെ മെത്രാനും കൂടിയായ പാപ്പാ രൂപതയിലെ എല്ലാ വൈദികരുമൊത്ത് വിശുദ്ധ തൈലാശീര്‍വ്വാദ കർമ്മവും പൗരോഹിത്യ നവീകരണവും നടത്തവേയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
യേശു മുന്‍ഗണന നൽകിയിരുന്നത് പാവപ്പെട്ടവർക്കും യുദ്ധത്തടവുകാർക്കും അടിച്ചമര്‍ത്തപ്പെട്ടവർക്കും ആയിരുന്നു. ഇങ്ങനെയുള്ളവരുടെ ഇടയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മിലെ പരിശുദ്ധാത്മാഭിഷേകം പൂര്‍ത്തിയാക്കുകയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.
അതുകൊണ്ടുതന്നെ, ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.