
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായവരാണ് വൈദീകരെന്ന് ഫ്രാൻസിസ് പാപ്പാ. പെസഹാവ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ റോം രൂപതയുടെ മെത്രാനും കൂടിയായ പാപ്പാ രൂപതയിലെ എല്ലാ വൈദികരുമൊത്ത് വിശുദ്ധ തൈലാശീര്‍വ്വാദ കർമ്മവും പൗരോഹിത്യ നവീകരണവും നടത്തവേയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
യേശു മുന്‍ഗണന നൽകിയിരുന്നത് പാവപ്പെട്ടവർക്കും യുദ്ധത്തടവുകാർക്കും അടിച്ചമര്‍ത്തപ്പെട്ടവർക്കും ആയിരുന്നു. ഇങ്ങനെയുള്ളവരുടെ ഇടയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മിലെ പരിശുദ്ധാത്മാഭിഷേകം പൂര്‍ത്തിയാക്കുകയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.
അതുകൊണ്ടുതന്നെ, ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്റ് വിന്‍സന്റ്…
This website uses cookies.