
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് വിശ്വാസികള്‍. ഇന്ന് രാവിലെ മുതല്‍ ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരണത്തിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചരുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടന്ന പരിഹാരശ്ലീവാപാതക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
രാവിലെ വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്നാരംഭിച്ച പരിഹാരശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പീഡാസഹനത്തിന്റെ ഓര്‍മ്മകളില്‍ 14 ഇടങ്ങളില്‍ കുരിശിന്റെ വഴി ചിത്രങ്ങള്‍ ക്രമീകരിച്ചിരുന്നു. കുരിശിന്‍റെ വഴിയുടെ 14 സ്ഥലങ്ങളില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി പീഡാനുഭവ സന്ദേശം നല്‍കി.
ദുഃഖവെള്ളി നല്‍കുന്നത് നവീകരണത്തിന്റെ സന്ദേശമാണെന്ന് ബിഷപ്പ് പറഞ്ഞു. പീഡാസഹനത്തിന്റെ ചൈതന്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്നും ജീവിതം പരിവര്‍ത്തനത്തിന് വിധേയമാക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. പരിഹാര ശ്ലീവാപാതയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോണ്‍.വി.പി.ജോസ്, സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവരും പങ്കെടുത്തു.
ഉച്ചക്ക് ശേഷം നടന്ന കുരിശാരാധനയിലും കര്‍ത്താവിന്റെ പീഡാനുഭവ അനുസ്മരണത്തിലും വിശ്വാസികൾ ഭക്തിയോടെ പങ്കെടുത്തു. നാളെ പാതിരാകുര്‍ബാന10.45-നാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പെസഹാ പ്രഘോഷണവും ദീപാര്‍ച്ചനയും, ജ്ഞാനസ്നാന വ്രതവാഗ്ദാനവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.