
നെയ്യാറ്റിൻകര: താലത്തിൽ വെളളമെടുത്ത് വെൺകച്ച അരയിൽ ചുറ്റി ക്രിസ്‌തുനാഥൻ തന്റെ ശിഷ്യന്‍മാരുടെ കാലുകൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചടങ്ങുകൾ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവമാതാ പളളിയിൽ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ആഗോള കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ യുവജനങ്ങളുടെ പാദങ്ങൾ കഴുകിയാണ് കത്തിഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചത്. പേയാട് സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ ഫാ. ജോയി സാബു പാദം കഴുകല്‍ ശിശ്രൂഷക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 7.30-ന് വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. പീഡാനുഭവ ചരിത്രം വിവരിക്കുന്ന 14 സ്‌ഥലങ്ങളും വിശ്വാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട് കുരിശിന്റെ വഴി ആശുപത്രി ജംഗ്‌ഷൻ- ആലുമൂട് ജംഗ്‌ഷൻ- ബസ്റ്റാന്റ് കവല വഴി ദേവാലയത്തിൽ സമാപിക്കും. വൈകുന്നേരം 3 മണിക്ക് കർത്താവിന്റെ പീഡാനുഭവ അനുസ്‌മരണവും കുരിശാരാധനയും.
ഈസ്റ്റർ പാതിരാ കുർബാന ശനിയാഴ്‌ച രാത്രി 10.45-ന് ആരംഭിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.