
നെയ്യാറ്റിൻകര: താലത്തിൽ വെളളമെടുത്ത് വെൺകച്ച അരയിൽ ചുറ്റി ക്രിസ്‌തുനാഥൻ തന്റെ ശിഷ്യന്‍മാരുടെ കാലുകൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചടങ്ങുകൾ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവമാതാ പളളിയിൽ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ആഗോള കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ യുവജനങ്ങളുടെ പാദങ്ങൾ കഴുകിയാണ് കത്തിഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചത്. പേയാട് സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ ഫാ. ജോയി സാബു പാദം കഴുകല്‍ ശിശ്രൂഷക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 7.30-ന് വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. പീഡാനുഭവ ചരിത്രം വിവരിക്കുന്ന 14 സ്‌ഥലങ്ങളും വിശ്വാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട് കുരിശിന്റെ വഴി ആശുപത്രി ജംഗ്‌ഷൻ- ആലുമൂട് ജംഗ്‌ഷൻ- ബസ്റ്റാന്റ് കവല വഴി ദേവാലയത്തിൽ സമാപിക്കും. വൈകുന്നേരം 3 മണിക്ക് കർത്താവിന്റെ പീഡാനുഭവ അനുസ്‌മരണവും കുരിശാരാധനയും.
ഈസ്റ്റർ പാതിരാ കുർബാന ശനിയാഴ്‌ച രാത്രി 10.45-ന് ആരംഭിക്കും.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.