
സ്വന്തം ലേഖകന്‍
വിതുര: “വിശുദ്ധ കുരിശ് സഹനത്തിന്റെ ശക്‌തി” എന്ന സന്ദേശവുമായി 61- ാമത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് തുടക്കമായി. ഇന്ന് രാവിലെ നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ. വിൻസെന്റ് സാമുവൽ കൊടിയേറ്റി തീർത്ഥാടനത്തിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന കുരിശിന്റെ വഴി പ്രാർത്ഥനക്ക് പാറശാല സെന്റ് പീറ്റർ ഇടവക വികാരി ഫാ. നെൽസൺ തിരുനിലത്ത് നേതൃത്വം നൽകി. ബിഷപ് വിൻസെന്റ് സുമുവൽ വിശ്വാസികൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്തു.
11-ന് നടന്ന തിരുനാൾ ആരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് നേതൃത്വം നൽകി. നെടുമങ്ങാട് റീജിയൻ കോഓർഡിനേറ്റർ മോൺ.റൂഫസ് പയസ്‌ലിൻ, റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂർ, കെ.ആർ.എൽ.സി.സി അൽമായകമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ, ഫാ. സെബാസ്റ്റ്യൻ കണിച്ച് കുന്നത്ത്, ഫാ. നെൽസൺ തിരുനിലത്ത്, ഫാ. അനീഷ്, ഫാ. അനൂപ് തുടങ്ങിയവർ സഹകാർമ്മികരായി.
12-ന് ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാർത്ഥനക്ക് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയവും നേതൃത്വം നൽകി. പാറശാല ഫൊറോനയുടെ നേതൃത്വത്തിൽ ഗാനാജ്‌ഞലിയും കുണ്ടാളംകുഴി സി.എസ്.ഐ. പളളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും നടന്നു.
വൈകിട്ട് 5-ന് നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്‌ഞതാ ബലി അർപ്പിക്കും. രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജെ. ആർ. ജയരാജ് വചന സന്ദേശം നൽകും.
ബോണക്കാടേക്കെത്തിയ തീർത്ഥാടകരെ കാണിത്തടം ചെക്‌പോസ്റ്റിൽ പേര്‌വിരങ്ങൾ രേഖപ്പെടുത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടത്തി വിടുന്നത്. ഫൊറസ്റ്റിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ കാണിത്തടം ചെക്‌പോസ്റ്റിലും വനപാതയിലും വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പാലോട് സി.ഐ. രാവിലെ തന്നെ ബോണക്കാടെത്തി സഭാ നേതൃത്വവുമായി തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ആരാഞ്ഞിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലകയറൽ ഒഴിവാക്കിയാണ് ഇത്തവണത്തെ തീർത്ഥാടനത്തിന് തുടക്കമായത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.